മലയാളത്തിന്റെ എക്കാലത്തെയും പ്രിയതാരമാണ് ടോവിനോ. വളരെയധിയകം ആരാധരുള്ള ടോവിനോ യുവാക്കളുടെആവേശമായിരുന്നു. നടൻ എന്നതിലുപരി പൊതുകാര്യങ്ങളിലും പരിപാടികളിലും ടോവിനോ പങ്കുചേരാറുണ്ട്. അത്തരത്തിൽ മാനന്തവാടി മേരിമാത കോളേജില്‍ സംഘടിപ്പിച്ച ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ പൊതുപരിപാടിക്കിടെ അരങ്ങേറിയ ചില സംഭവങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
താന്‍ പ്രസംഗിക്കുന്നതിനിടെ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജില്‍ വിളിച്ചുവരുത്തി മൈക്കിലൂടെ നിര്‍ബന്ധിച്ച് കൂവിപ്പിച്ച നടന് ടോവിനോ തോമസിന്റെ നടപടി വിവാദമാകുന്നു. ടോവിനോക്കെതിരേ പൊലീസില്‍ പരാതി നല്‍കുമെന്നാണ് കെഎസ്യു പ്രഖ്യാപിച്ചിട്ടുള്ളത്. മാനന്തവാടി മേരി മാതാ കേളേജില്‍ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം സംഘടിപ്പിച്ച പൊതു പരിപാടിക്കിടെയാണ് സംഭവം.
ടോവിനോ ഉദ്ഘാടന പ്രസംഗം നടത്തിക്കൊണ്ടിരിക്കെയാണ് വിദ്യാര്‍ത്ഥികളിലൊരാള്‍ സദസ്സില്‍ നിന്ന് കൂവിയത്. സ്റ്റേജിലേക്ക് വിദ്യാര്‍ത്ഥിയെ വിളിച്ച് വരുത്തിയ ശേഷം മൈക്കിലൂടെ കൂവാന്‍ ആവശ്യപ്പെടുകയായിരുന്നു. മനസ്സില്ലാ മനസ്സോടെ ആദ്യം ഒരു തവണ കൂവിയ വിദ്യാര്‍ത്ഥി പിന്നീട് നാല് തവണ കൂവിയ ശേഷമാണ് സ്റ്റേജില്‍ നിന്നും പോയത്.
വിദ്യാര്‍ത്ഥിയെ വിദ്യാര്‍ത്ഥികള്‍ക്കിടയിലും പൊതു ജനമധ്യത്തിലും അപമാനിച്ചെന്നും സംഭവത്തില്‍ ടൊവിനോയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നുമാണ് കെഎസ് യു ഉന്നയിക്കുന്ന ആവശ്യം. വിഷയത്തില്‍ ശനിയാഴ്ച കെഎസ് യു എസ്പിക്ക് പരാതി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.