മലയാളികൾക്ക് സുപരിചിതയാണ് ടിനി ടോം.താരത്തിന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ മത്ത് സിനിമയെ കുറിച്ചും ഇതുവരെയുള്ള അഭിനയ ജീവിതത്തെ കുറിച്ചും നടൻ മനസ് തുറന്നു. അടുത്ത കാലത്തായി ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങുന്ന മലയാള താരങ്ങളിൽ ഒരാൾ കൂടിയാണ് ടിനി ടോം. താരം മമ്മൂട്ടിയുടെ ശബ്ദം അനുകരിക്കുന്നതിനെ പരിഹസിച്ച് വരെ അടുത്തിടെ വിമർശനം വന്നിരുന്നു.കഴിവ് തെളിയിക്കാൻ പറ്റുന്ന വലിയ ഒരു അവസരമായിരുന്നു മത്തിലെ നരേനെന്ന് പറഞ്ഞാണ് ടിനി ടോം സംസാരിച്ച് തുടങ്ങുന്നത്. ഒരു അച്ഛന് മകളോടുള്ള സ്നേഹത്തിന്റെ ഇമോഷൻ കൃത്യമായി കിട്ടുന്നതിനായി മത്തിലെ ഒരു ഗാനം ഞാൻ തന്നെ പാടി. ഞാൻ തന്നെ പാടിയാൽ മതിയെന്നത് സംവിധായകന്റെ നിർബന്ധമായിരുന്നു.
ആ ഇമോഷൻ അതേപടി പകർത്താൻ ഗായകർക്ക് പറ്റുമെങ്കിലും പക്ഷെ ടിനി തന്നെ അത് പാടിയാൽ കറക്റ്റ് ഇമോഷൻ കിട്ടുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനിടയ്ക്ക് ഡോക്ടർ വന്ദന ദാസിന്റെ വീട്ടിലും ഞാൻ പോയിരുന്നു. അവരുടെ അച്ഛൻ ആ കുട്ടിയുടെ മുറിയിലൊക്കെ എന്നെ കൊണ്ടുപോയി. ആ കുട്ടി ഉപയോഗിച്ച ലാപ്ടോപ്പ് അവളുടെ വാച്ച് അവയൊക്കെ കണ്ടപ്പോൾ ആ മുറിയിൽ മുഴുവനായി അവളുടെ ആത്മാവ് ഉണ്ടെന്ന് എനിക്ക് തോന്നി.23 വയസ് വരെ അവളെ വളർത്തി വലുതാക്കിയ അച്ഛന്റെ വിഷമമൊക്കെ നേരിട്ട് കണ്ടു. വളരെ വൈകിയുണ്ടായ കുട്ടിയാണ് അവൾ. അവളെ പെട്ടെന്ന് നഷ്ടപ്പെട്ടപ്പോൾ അദ്ദേഹത്തിനുണ്ടായ ആ ഒരു വേദനയൊക്കെ ഉൾക്കൊണ്ടുകൊണ്ടാണ് ആ പാട്ട് പാടിയത് ടിനി ടോം പറഞ്ഞു. ശേഷം തന്നേയും നടൻ മമ്മൂട്ടിയേയും ചേർത്ത് വരുന്ന കഥകളെ കുറിച്ച് അദ്ദേഹം സംസാരിച്ചു. ഇപ്പോഴുള്ള ഈ വിവാദങ്ങളൊക്കെ വളരെ വിഷമമുണ്ടാക്കുന്ന കാര്യമാണ്.വെറും മൂന്ന് ചിത്രങ്ങളിൽ മാത്രമാണ് ഞാൻ അദ്ദേഹത്തിന്റെ ബോഡി ഡബിൾ ചെയ്തത്. ചില ഫാൻ ഫൈറ്റുകളിൽ അദ്ദേഹത്തിന്റെ സംഘട്ടന രംഗങ്ങൾ ഞാനാണ് ചെയ്യുന്നത് എന്നൊക്കെ കാണുമ്പോൾ വളരെ വിഷമം തോന്നിയിട്ടുണ്ടെന്നും ടിനി പറയുന്നു. നാടിനുവേണ്ടി സുരേഷേട്ടൻ പ്രവർത്തിക്കുന്നത് കണ്ട് അദ്ദേഹത്തിൽ ആകൃഷ്ടനായ ഒരു വ്യക്തിയാണ് ഞാൻ. ഒരു രൂപ കൈനീട്ടം തന്നതല്ലാതെ അദ്ദേഹം എനിക്ക് മറ്റൊന്നും തന്നിട്ടില്ല.നമുക്കെല്ലാം എന്റെ വീട് എന്റെ കാർ എന്നുള്ള ചിന്തകൾ ഉള്ളപ്പോൾ അദ്ദേഹത്തിന് എന്റെ നാട് എന്ന കൺസെപ്റ്റാണ് ഉള്ളത്. അദ്ദേഹത്തിന് എപ്പോഴും സമൂഹത്തിന്റെ ഉന്നതിക്ക് വേണ്ടിയിട്ടുള്ള ചിന്തകളാണ് മനസിലുള്ളതെന്ന് തോന്നിയിട്ടുണ്ട്. അത്രയേറെ സഹായങ്ങളും അദ്ദേഹം ചെയ്യുന്നുണ്ട്. ആ സഹായങ്ങൾ ചെയ്യാനുള്ള ഒരു പവർ അദ്ദേഹത്തിനുവേണം.