കേരള മുഖ്യമന്ത്രി ഉൾപ്പെടെ നിരവധി മന്ത്രിമാർ വിദേശയാത്ര നടത്തുവാൻ ഒരുങ്ങുകയാണ് എന്ന വാർത്തകളാണ് ഇന്ന് പുറത്തുവന്നത്. കടുത്ത സാമ്പത്തിക പ്രശ്നങ്ങളിലൂടെ ആണ് കേരളം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതിനിടയിൽ ആണ് മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർ ഒരുവിധം എല്ലാവരും വിദേശത്തേക്ക് പറക്കുവാൻ ഒരുങ്ങുന്നത്. ഇതിൻറെ ചിലവ് മുഴുവൻ വഹിക്കുന്നത് കേരളത്തിലെ സാധാരണക്കാർ ആയിരിക്കും. എന്ത് കാരണത്തിനാണ് വിദേശയാത്ര നടത്തുന്നത് എന്ന് ചോദിച്ചാൽ കൃത്യമായ ഒരു ഉത്തരം ആർക്കും നൽകാനില്ല എന്നതാണ് വസ്തുത.
പല രാജ്യങ്ങളിലും പോയി അവിടുത്തെ മാതൃക കണ്ടു പഠിച്ചു അത് കേരളത്തിൽ നടപ്പിലാക്കുവാൻ ആണ് മന്ത്രിമാർ എല്ലാവരും ഇതുപോലെ വിദേശത്തേക്ക് പോകുന്നത് എന്നാണ് പറയപ്പെടുന്നത്. എന്നാൽ മിക്കവരും പോകുന്നത് കുടുംബസമേതം ആയിട്ട് ആയിരിക്കും. ജനങ്ങളുടെ ചിലവിൽ ഒരു വിദേശയാത്ര എന്നതിന് അപ്പുറത്തേക്ക് ഇവർ എന്തൊക്കെയാണ് അവിടെ പോയി പഠിക്കുന്നത് എന്ന കാര്യത്തിൽ ഒരു കൃത്യതയുമില്ല. ജനങ്ങളുടെ പൈസ ധൂർത്ത് അടിക്കുന്ന ഒരു പരിപാടി മാത്രമാണ് ഇത് എന്ന രീതിയിൽ ഉള്ള ആക്ഷേപം ഈ പദ്ധതിക്കെതിരെ നിലനിൽക്കുന്നുണ്ട്.
അതേസമയം ഇപ്പോൾ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്. മന്ത്രിമാരും മറ്റും നടത്തുന്ന വിദേശയാത്രകളെക്കുറിച്ച് ആയിരുന്നു സന്തോഷ് ജോർജ് കുളങ്ങര ഈ പരാമർശം നടത്തിയത്. സത്യത്തിൽ എന്തിനാണ് ഇവർ വിദേശയാത്ര നടത്തുന്നത്? അവിടെ പോയി എന്താണ് ഇവർ പഠിക്കുന്നത്? ജനങ്ങളുടെ നികുതിപ്പണം എങ്ങനെയാണ് ഇവർ ഇതിലൂടെ വിനിയോഗിക്കുന്നത്? എന്നൊക്കെയുള്ള കൃത്യമായ ചോദ്യങ്ങൾ ആയിരുന്നു സന്തോഷിച്ചവർ കുളങ്ങര ചോദിച്ചത്.
ഇതിനു പകരം ഒരു നിർദ്ദേശം കൂടി ഇദ്ദേഹം മുന്നോട്ടുവയ്ക്കുന്നുണ്ട്. മറ്റുള്ള രാജ്യങ്ങളിൽ പോയി കുടുംബസമേതം കാര്യങ്ങൾ കണ്ടുപഠിക്കുന്നതിന് പകരം അവിടെയുള്ള ഏതെങ്കിലും ഒരാളെ കേരളത്തിലേക്ക് കൊണ്ടുവരിക. അദ്ദേഹത്തിന് എല്ലാവിധ ആവശ്യങ്ങളും ഇവിടെ ഒരുക്കി കൊടുക്കുക. എന്നിട്ട് അദ്ദേഹത്തിനെ കൊണ്ട് അവിടുത്തെ രീതികൾ ഇവിടെ പഠിപ്പിക്കാൻ ശ്രമിക്കുക. എന്നിട്ട് അതുപോലെ പ്രാവർത്തികമാക്കുവാൻ ശ്രമിക്കുക. ഇതായിരുന്നു സന്തോഷ് ജോർജ് കുളങ്ങര മുന്നോട്ടുവെച്ച ആശയം. ഇത് എന്തുകൊണ്ട് നടപ്പിലാക്കാൻ സാധിക്കില്ല എന്നാണ് ഇപ്പോൾ കേരള ജനത ചോദിക്കുന്നത്.