വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. എറണാകുളത്തെ ഏലൂരിൽ നിന്നുമാണ് ഈ വാർത്ത പുറത്തുവരുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഒരു പെൺകുട്ടിക്ക് അശ്ലീല മെസ്സേജ് ലഭിക്കുകയായിരുന്നു. ഈ മെസ്സേജ് അയച്ച ആളെ പെൺകുട്ടിയും സുഹൃത്തുക്കളും ചേർന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയായിരുന്നു. ഈ വിഷയത്തിൽ ഇപ്പോൾ യുവതി അടക്കം മൂന്നുപേർ ആണ് പിടിയിലായിരിക്കുന്നത്. ഈ വാർത്തയുടെ വിശദാംശങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുന്നത്.
ഏലൂരിൽ തന്നെയുള്ള പാതാളത്ത് താമസിക്കുന്ന നിലമ്പൂർ മുതുകുറ്റി വീട്ടിലെ സൽമാൻ ഫാരിസ്, 29 വയസ്സ്, ചെങ്ങന്നൂർ കാഞ്ഞൂർ നെല്ലിക്കുുന്നത് വീട്ടിൽ ജെസ്വിൻ, 18 വയസ്സ്, കുമളി കുഞ്ചത്തൊടി വീട്ടിലെ അഭിജിത്ത്, 27 വയസ്സ് എന്നിവരാണ് പോലീസ് പിടിയിലായത്.
ജെസ്വിൻ, സൽമാൻ ഫാരിസ് എന്നിവർ ഇൻസ്റ്റാഗ്രാമിൽ ഒരു സ്റ്റോറി ഇടുകയായിരുന്നു. ഇതിനെതിരെ ആയിരുന്നു കോട്ടയം സ്വദേശി അക്ഷയ്, ജെസ്വിന്റെ പേഴ്സണൽ അക്കൗണ്ടിലേക്ക് അശ്ലീല മെസ്സേജ് അയച്ചത്. ഇതിനുശേഷമായിരുന്നു സൽമാൻ ഫാരിസ് അക്ഷയുടെ വീട്ടുകാരെ വിളിച്ചിട്ട് 20 ലക്ഷം രൂപ തന്നില്ല എങ്കിൽ അക്ഷയെ പോലീസിൽ കൊടുക്കും എന്ന് പറഞ്ഞത്. 20 ലക്ഷം എന്നത് പിന്നീട് അഞ്ചുലക്ഷമാക്കി കുറയ്ക്കുകയും ചെയ്തു.
പക്ഷേ തന്റെ സഹോദരിയുടെ സ്വർണം വിറ്റ് രണ്ട് ലക്ഷം രൂപ അഭിജിത്ത് എന്നയാളുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. ബാക്കിയുള്ള മൂന്നുലക്ഷം രൂപ ഉടൻ നൽകണം എന്നു പറഞ്ഞുകൊണ്ട് ഇവർ വീണ്ടും ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനെ തുടർന്നായിരുന്നു അക്ഷയുടെ വീട്ടുകാർ ഏലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിലാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.