മലയാളത്തിലെ യുവതാരം നിരയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് അനശ്വര രാജൻ. ഇപ്പോൾ ഇവരുടെ അമ്മ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്ന കാര്യങ്ങളാണ് സമൂഹം മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. അനു എന്നാണ് അനശ്വരയെ അമ്മയും മറ്റും വിളിക്കുന്നത്. അനുവിന്റെ കുട്ടിക്കാലത്ത് നടന്ന ചില സംഭവങ്ങളെക്കുറിച്ചാണ് അമ്മ ഇപ്പോൾ മാധ്യമത്തിന് മുന്നിൽ നൽകിയിരിക്കുന്ന അഭിമുഖത്തിൽ പറയുന്നത്.
ഇവരുടെ വീടിന് മുന്നിൽ ഒരു പറമ്പ് ഉണ്ടായിരുന്നു. അവിടെ അനു ഒറ്റയ്ക്ക് ഇരുന്ന് കളിക്കുകയായിരുന്നു. ഉച്ചയായിട്ടും കഴിക്കാൻ വന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഒരു അമ്മയ്ക്കും രണ്ടു മക്കൾക്കും ഒപ്പം അവൾ വീട്ടിൽ വരുകയായിരുന്നു. ആ സ്ത്രീയെയും അവരുടെ മക്കളെയും കണ്ടാൽ ഭിക്ഷയ്ക്ക് വേണ്ടി വന്നതാണെന്ന് തോന്നില്ല എന്നായിരുന്നു അനശ്വരയുടെ അമ്മ പറഞ്ഞത്.
അമ്മമ്മേ ഇവർക്ക് വിശക്കുന്നുണ്ട് എന്ന് അനു പറഞ്ഞു. അവർക്ക് ഭക്ഷണം കൊടുക്കണം എന്നും പറഞ്ഞു. ചേട്ടൻറെ അമ്മയാണെങ്കിൽ പരിചയമില്ലാത്തവരെ ഒന്നും വീടിനകത്ത് കയറ്റില്ല. അതുകൊണ്ട് പുറത്തിരുത്തി അവർക്ക് ഭക്ഷണം നൽകുകയായിരുന്നു. ഈ സ്ത്രീയുടെ ഒപ്പമുള്ള രണ്ടു മക്കളും എം എ കഴിഞ്ഞവർ ആയിരുന്നു. പിന്നീടാണ് ഞങ്ങൾ അറിഞ്ഞത് പെട്ടെന്നൊരു ദിവസം ഇവർക്ക് മൂന്നുപേർക്കും സമനില തെറ്റുകയായിരുന്നു എന്നും അതിനൊരു പരിഹാരം കണ്ടെത്തുവാൻ വേണ്ടി ഇവർ എല്ലാ വീടുകളിലും കയറിയിറങ്ങി അമ്പലത്തിൽ പണം വഴിപാട് നടത്തുകയാണ് എന്നും.
ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു അവരുടെ ഭർത്താവ്. അവരുടെ മാനസിക നില തെറ്റിയതോടെ ഒഴിവാക്കി എന്നാണ് അവർ പറയുന്നത്. പോകാൻ സമയത്ത് അനുവിന്റെ തലയിൽ കൈവെച്ച് അവർ അനുഗ്രഹിക്കുകയും ചെയ്തു എന്നാണ് അനുവിന്റെ അമ്മ പറയുന്നത്. ദൈവം തന്ന സമ്മാനമാണ് ഈ കുട്ടി എന്നും ഒരുപാട് ഉയരങ്ങളിൽ എത്തുമെന്നും അവർ പറഞ്ഞു. പിന്നീട് ഞങ്ങൾ മറ്റൊരു സ്ഥലത്തേക്ക് താമസം മാറി. അപ്പോഴും ആ സ്ത്രീയും മക്കളും അനുവിനെ കാണാൻ അവിടെ വന്നിരുന്നു. പിറ്റേദിവസം ആ അമ്മയും മക്കളും റെയിൽവേ ട്രാക്കിൽ മരിച്ചു കിടക്കുന്നു എന്ന വാർത്ത വായിച്ചപ്പോൾ ആണ് ഞങ്ങൾ അവർ മരണപ്പെട്ട കാര്യം അറിഞ്ഞത് എന്നും അനശ്വരയുടെ അമ്മ പറയുന്നു.