മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ അടൂർ ഗോപാലകൃഷ്ണൻ. മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് ഇദ്ദേഹം. അടുത്തതായി ഇദ്ദേഹം ധാരാളം വിമർശനങ്ങൾ ആണ് കേട്ടുകൊണ്ടിരിക്കുന്നത്. അതിനിടയിൽ ഇദ്ദേഹം ഒരു അഭിമുഖം നൽകിയിരുന്നു. മോഹൻലാലിനെ കുറിച്ചും ദിലീപിനെ കുറിച്ചും ഇദ്ദേഹം ഇതിൽ പ്രസ്താവനകൾ നടത്തിയിരുന്നു. ദിലീപ് കേസിൽ നിരപരാധിയാണ് എന്നാണ് താൻ കരുതുന്നത് എന്നായിരുന്നു അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞത്. ഇതുകൂടാതെ മോഹൻലാലിനെ നല്ല ഗുണ്ടാ എന്നാണ് ഇദ്ദേഹം വിശേഷിപ്പിച്ചത്.
ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മേജർ രവി. നല്ല ഗുണ്ടാ മോശം ഗുണ്ട എന്നൊന്നും ഇല്ല എന്നും മോഹൻലാൽ ഇപ്പോൾ എത്തിനിൽക്കുന്ന സ്ഥലം നിങ്ങൾക്ക് ഒരിക്കലും എത്തിപ്പെടാൻ സാധിക്കാത്തത് ആണ് എന്നും മേജർ രവി പറയുന്നു. ഒരാളെയും ഇതുപോലെ അവഹേളിക്കാൻ ശ്രമിക്കരുത് എന്ന് അടൂരിനോട് മേജർ രവി പറയുന്നു. അതേസമയം അടൂരിനെതിരെ രൂക്ഷമായ വിമർശനമാണ് ഇദ്ദേഹം ഉന്നയിച്ചത്.
2007 വർഷത്തിൽ അടൂർ ഗോപാലകൃഷ്ണൻ ഒരു പരാമർശം നടത്തിയിരുന്നു. തനിക്ക് ഇഷ്ടപ്പെടുന്ന ഒരു മലയാളം സിനിമ പോലും ഇവിടെ ഉണ്ടായിട്ടില്ല എന്നായിരുന്നു 2007 വർഷത്തിൽ ഇദ്ദേഹം പറഞ്ഞത്. 2006 വർഷത്തിൽ ആയിരുന്നു ക്ലാസ്മേറ്റ്സ്, കീർത്തിചക്ര എന്നീ സിനിമകൾ റിലീസ് ചെയ്യുകയും 100 ദിവസത്തിലധികം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നത്. താങ്കളുടെ സിനിമകൾ ആരും കാശ് മുടക്കി തിയേറ്ററിൽ പോയി കാണില്ല എന്ന് കരുതി മറ്റ് സിനിമകൾ എല്ലാം മോശമാണ് എന്ന് സർട്ടിഫൈ ചെയ്യാൻ നിൽക്കരുത് എന്നാണ് അടൂർ ഗോപാലകൃഷ്ണനോട് മേജർ രവി പറയുന്നത്.
താങ്കൾ എന്തിനാണ് എപ്പോഴും വടക്കോട്ട് നോക്കി ആഘോഷിക്കുന്നത് എന്നും നിങ്ങളുടെ മൂക്കിന് താഴെയുള്ള കേരളത്തിൽ നടക്കുന്ന സംഭവങ്ങൾ കാണാൻ ശ്രമിക്കുക എന്നും ആണ് ഇദ്ദേഹത്തെ ഓർമ്മപ്പെടുത്തുന്നത് ഇപ്പോൾ മേജർ രവി. ഗുണ്ട എന്ന പ്രയോഗം ഒക്കെ ഒരു നടനെ കുറിച്ച് പ്രയോഗിക്കുവാൻ ആരാണ് നിങ്ങൾക്ക് അധികാരം തന്നത് എന്നും ഇദ്ദേഹം ചോദിച്ചു. വയസ്സാകുമ്പോൾ പലർക്കും ഫ്രസ്ട്രേഷൻ കൂടും എന്നും നേസർ രവി കൂട്ടിച്ചേർത്തു.