മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അജു വർഗീസ്. ഇപ്പോൾ ഇദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. മതപരമായ വിഭാഗീയത ഭക്ഷണത്തിൽ എത്തിയാൽ സ്ഥിതി വളരെ മോശമാകും എന്നാണ് ഇദ്ദേഹം പറയുന്നത്. ഇതുവരെ കേരളം പിടിച്ചുനിന്നു എന്നും ഇനിയങ്ങോട്ടും ഇത്തരത്തിൽ ഭിന്നിപ്പിക്കുവാനുള്ള ശ്രമങ്ങൾ കൂടും എന്നും ഇദ്ദേഹം പറയുന്നു.
മതപരമായ വിഭാഗീയത ഭക്ഷണത്തിൽ എത്തിക്കുവാനുള്ള ശ്രമങ്ങൾ കേരളത്തിലും നടന്നുകൊണ്ടിരിക്കുകയാണ്. ഭക്ഷണത്തിന്റെ പേരിൽ ഭിന്നതയ്ക്ക് ചില ആളുകൾ ശ്രമിക്കുകയാണ്. ഇത് ഭക്ഷണത്തിൽ കൊണ്ടുവന്നാൽ, അത് വിഭജനത്തിന്റെ മറ്റൊരു ശ്രമമാണ്. ഇപ്പോൾ അത് മനസ്സിലാക്കാൻ സാധിച്ചില്ല എങ്കിലും വൈകാതെ തന്നെ നമ്മൾ അതെല്ലാം മനസ്സിലാക്കും – അതു വർഗീസ് പറയുന്നു.
“ഇത് ക്യാൻസർ പോലെയാണ്. നമ്മളെ ഇത്തരത്തിൽ ശീലിപ്പിക്കുകയാണ്. അതിനുവേണ്ടി നമ്മളെ ഇങ്ങനെ കൗൺസിൽ ചെയ്തുകൊണ്ടിരിക്കും. ഞാൻ ഉൾപ്പെടെയുള്ള ജനറേഷനെ ഭയം എന്ന ഫാക്ടർ ആണ് മുന്നോട്ടു നയിക്കുന്നത്. ഒരിക്കലും ഈ തെറ്റ് ചെയ്യരുത്, ഇത് സംഭവിക്കും എന്നുള്ള ഭയം. ഈ ഭയത്തിലൂടെ തന്നെയാണ് ഭിന്നിപ്പിക്കലും സംഭവിക്കുന്നത്” – അജു വർഗീസ് പറയുന്നു.
അതേസമയം താരവുമായി ഉള്ള ഈ അഭിമുഖത്തിന്റെ പൂർണ്ണരൂപം ഇതുവരെ പുറത്തുവന്നിട്ടില്ല. പ്രമോ വീഡിയോവിൽ താരം പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് വരുന്ന പശ്ചാത്തലത്തിൽ താരം ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയതിന് പിന്നിൽ എന്തെങ്കിലും രാഷ്ട്രീയപരമായ കാരണങ്ങൾ ഉണ്ടോ എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചിന്തിക്കുന്നത്.