മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സത്യരാജ്. ആഗതൻ അടക്കമുള്ള മലയാളം സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എങ്കിലും തമിഴ്, തെലുങ്ക് സിനിമകളിലാണ് ഇദ്ദേഹം കൂടുതൽ അഭിനയിച്ചിട്ടുള്ളത്. ഒരുകാലത്ത് തമിഴിൽ സൂപ്പർതാര പദവി ഉണ്ടായിരുന്നു നടന്മാരിൽ ഒരാളായിരുന്നു ഇദ്ദേഹം. പിന്നീട് ബാഹുബലി എന്ന സിനിമയിലൂടെ ഒരു പാൻ ഇന്ത്യൻ റീച്ച് ലഭിക്കുകയും ചെയ്തു. ഇപ്പോൾ ഇദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി തമിഴിൽ ഒരു സിനിമ ഒരുങ്ങുന്നുണ്ട്. ഈ സിനിമയിൽ മോദി ആകുവാൻ ഇദ്ദേഹത്തെ ക്ഷണിച്ചിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇദ്ദേഹം ഇത് നിഷേധിച്ചു എന്നും കേൾക്കുന്നുണ്ട്. ഈ വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇദ്ദേഹം നടത്തിയ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. മോദി ആകാൻ സാധിക്കില്ല എന്നും അതിനൊരു കാരണവുമുണ്ട് എന്നാണ് ഇദ്ദേഹം പറയുന്നത്.
താൻ ഒരു പെരിയാറിസ്റ്റ് ആണ് എന്നാണ് സത്യരാജ് പറയുന്നത്. അതുകൊണ്ടുതന്നെ തനിക്ക് ഇത്തരത്തിൽ ഒരു വേഷം ചെയ്യാൻ സാധിക്കുമെന്ന് തോന്നുന്നില്ല എന്നും സത്യരാജ് പ്രതികരിക്കുന്നു. അതേസമയം സിനിമയുടെ പ്രഖ്യാപനം വലിയ രീതിയിൽ രാഷ്ട്രീയ ചർച്ചകൾക്ക് കാരണമായി മാറിയിരുന്നു. മോദിയായി സത്യരാജ് എത്തും എന്ന വാർത്തകൾ വന്നതിന് പിന്നാലെ സിനിമാ മേഖലയിൽ നിന്നുതന്നെ കുറെ ആളുകൾ സത്യരാജിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
“മുൻപ് ലണ്ടനിലെ ഒരു മ്യൂസിയത്തിൽ എൻറെ മെഴുകു പ്രതിമ വെച്ചു എന്ന വാർത്ത വന്നിരുന്നു. അപ്പോൾ ഞാൻ ചോദിച്ചത് എൻറെ അളവ് എടുക്കാതെ എങ്ങനെയാണ് എൻറെ പ്രതിമ നിർമ്മിക്കുക എന്നായിരുന്നു. അതോടെ ആ വാർത്ത അവിടെ അവസാനിക്കുകയായിരുന്നു. ഇതും അതുപോലെ തന്നെയാണ്. ഞാനൊരു പെരിയാറിസ്റ്റ് ആണ്. അതുകൊണ്ടുതന്നെ എനിക്ക് ഇത്തരത്തിൽ ഒരു വേഷം ചെയ്യാൻ സാധിക്കില്ല” – സത്യരാജ് കൂട്ടിച്ചേർക്കുന്നു.