ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്തു മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം മേളയിൽ ആയിരുന്നു ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്. ചിത്രത്തിന് വലിയ തിരക്ക് ആയിരുന്നു മേളയിൽ അനുഭവപ്പെട്ടത്. സിനിമയ്ക്ക് ടിക്കറ്റ് ലഭിക്കാത്തതിന്റെ പേരിൽ നിരവധി വിവാദങ്ങളും അവിടെ ഉണ്ടായിരുന്നു. ഇതിൻറെ പേരിൽ പോലീസ് കേസ് ഉൾപ്പെടെ വന്നിരുന്നു. ഈ വിഷയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ പ്രസ്താവന വലിയ രീതിയിൽ പിന്നീട് വിവാദമായി മാറുകയും ചെയ്തിരുന്നു.
ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ രഞ്ജിത്തിനെ കാണികൾ കൂവലോടെ ആയിരുന്നു സ്വീകരിച്ചത്. തുടർന്ന് വളരെ ധാർഷ്ട്യം നിറഞ്ഞ ഭാഷയിൽ ആയിരുന്നു രഞ്ജിത്ത് സംസാരിച്ചത്. മമ്മൂട്ടി സിനിമ തീയേറ്ററിൽ എത്തുമ്പോൾ എത്രപേർ പോയി കാണും എന്ന് നോക്കാം എന്നായിരുന്നു ഇദ്ദേഹം വളരെ പരിഹാസ രൂപത്തിൽ പറഞ്ഞത്. ഇപ്പോൾ ഇദ്ദേഹത്തിനുള്ള മറുപടി മലയാളി സിനിമ പ്രേക്ഷകർ തന്നെ നൽകുകയാണ്.
വലിയ രീതിയിലുള്ള തിരക്ക് ആണ് സിനിമ തിയേറ്ററുകളിൽ അനുഭവപ്പെടുന്നത്. ഫെസ്റ്റിവൽ സ്റ്റഫ് എന്നുപറഞ്ഞ് ഒരുകാലത്ത് പ്രേക്ഷകർ അകറ്റിനിർത്തിയിരുന്ന ഇത്തരം സിനിമകൾക്ക് ഇന്ന് വലിയ രീതിയിലുള്ള പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. ഇത് മലയാളി പ്രേക്ഷകർ എത്രത്തോളം പക്വത ആർജ്ജിച്ചിരിക്കുന്നു എന്നതിൻറെ ഉദാഹരണമാണ്. ഈ മലയാളി പ്രേക്ഷകരെ ആണ് രഞ്ജിത്ത് പരിഹസിച്ചത് എന്നോർക്കണം എന്നാണ് ഇപ്പോൾ പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
അതേസമയം മലയാളി പ്രേക്ഷകരെ ഒരിക്കലും വിലകുറച്ചു കാണാൻ പാടില്ലായിരുന്നു എന്നാണ് ഇപ്പോൾ രഞ്ജിത്തിനോട് പ്രേക്ഷകർക്ക് പറയാനുള്ളത്. വേറെ ലെവൽ അനുഭൂതി നൽകുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ വെച്ച് ഒരുക്കിയിരിക്കുന്നത് എന്നാണ് സിനിമ കണ്ട പ്രേക്ഷകരുടെ അഭിപ്രായം. മറ്റൊരു ലോകത്തേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്ന ടൈപ്പ് ഓഫ് മാജിക് ആണ് ലിജോ ജോസ് പെല്ലിശ്ശേരി ഈ സിനിമയിൽ ചെയ്തു വച്ചിരിക്കുന്നത് എന്നാണ് സിനിമയെ കുറിച്ച് അഭിപ്രായം. മമ്മൂട്ടി എന്ന നടൻ അഭിനയിക്കാത്ത കഥാപാത്രങ്ങൾ ഇല്ല എന്ന് വിശ്വസിച്ചിരുന്ന പലർക്കും ഈ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രം ഒരു സർപ്രൈസ് തന്നെയായിരുന്നു. ഇതുവരെ അദ്ദേഹത്തിൻറെ അഭിനയ കരിയറിൽ കാണാത്ത തരത്തിലുള്ള ഒരു പ്രകടനമാണ് ഈ സിനിമയിൽ അദ്ദേഹം കാഴ്ചവച്ചത്.