മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്വേതാ മേനോൻ. കുറച്ചുനാളുകൾക്കു മുൻപ് ഇവർ നരേന്ദ്രമോദിയെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. മോദി ഇലക്ഷദ്വീപ് സന്ദർശനം നടത്തിയതിന് പിന്നാലെ വലിയ രീതിയിലുള്ള ആക്രമണം ആയിരുന്നു മോദി നേരിട്ടത്. മാലിദ്വീപിലെ ഭരണാധികാരികൾ അടക്കം മോദിക്കെതിരെ പരിഹാസവുമായി രംഗത്തുവന്ന സമയത്ത് ശ്വേതാ മേനോൻ മോദിയെ അനുകൂലിച്ചുകൊണ്ട് രംഗത്ത് തീർന്നു. എല്ലാ ഇന്ത്യക്കാരും ലക്ഷദ്വീപിനെ കൂടുതൽ അടുത്തറിയണം എന്നായിരുന്നു ശ്വേതാ മേനോൻ ആഹ്വാനം ചെയ്തത്.
ഇതിനെ തുടർന്നായിരുന്നു ശ്വേതാ മേനോൻ ബിജെപിയിലേക്ക് പോകുന്നു എന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നത്. ഇപ്പോൾ ഈ വിഷയത്തിൽ താരം ക്ലാരിറ്റി വരുത്തുകയാണ്. ഒരു ഓൺലൈൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ആണ് താരം ഈ വിഷയത്തെക്കുറിച്ച് തുറന്നു സംസാരിച്ചത്.
“പ്രധാനമന്ത്രി മോദിജി ലക്ഷദ്വീപിൽ ഇരുന്നുകൊണ്ട് ഒരു ഫോട്ടോ ഇടുകയായിരുന്നു. അത് ആ സ്ഥലത്തെ സഹായിക്കുവാൻ വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത്. എൻറെ അച്ഛൻ അവിടെയായിരുന്നു ജോലി ചെയ്തത്. അതുകൊണ്ടുതന്നെ എനിക്ക് ആ കാര്യം മനസ്സിലായി. ആ സമയത്ത് രാഷ്ട്രീയം ഒന്നുമുണ്ടായിരുന്നില്ല. ഒരു സൈനികന്റെ മകൾ എന്ന നിലയിൽ അഭിമാനം മാത്രമായിരുന്നു. അതുകൊണ്ടായിരുന്നു മറ്റുള്ളവർ സേവ് ലക്ഷദ്വീപ് ക്യാമ്പയിനിൽ പങ്കെടുത്ത സമയത്ത് ഞാൻ സർക്കാരിനെ പിന്തുണച്ചത്” – ശ്വേതാ മേനോൻ പറയുന്നു.
“കൊറോണ സമയത്ത് കേരള ടൂറിസത്തെ ഉയർത്തണം എന്ന് ഞാൻ പോസ്റ്റിട്ടിരുന്നു. എന്നാൽ അത് ആരും അന്ന് ഏറ്റെടുത്തിരുന്നില്ല. പക്ഷേ പിന്നീട് മോദിജി ലക്ഷദ്വീപിൽ പോയി. ആ സ്ഥലത്തെക്കുറിച്ച് ലോകമൊട്ടാകെ പ്രചരിപ്പിച്ചു. ആ കാരണം കൊണ്ടാണ് സപ്പോർട്ട് ചെയ്തത്. ഒരു ജവാന്റെ മകൾ ആയതുകൊണ്ട് തന്നെ ഒരുപാട് സ്ഥലങ്ങൾ കാണുവാനും അവിടുത്തെ ചരിത്രം പഠിക്കുവാനും എനിക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് പ്രധാനമന്ത്രി ലക്ഷദ്വീപിൽ എത്തിയപ്പോൾ അതിനെ സപ്പോർട്ട് ചെയ്തത്. അതൊരു വികാരത്തിൻറെ പുറത്തു മാത്രമായിരുന്നു, അതിന് പിന്നിൽ രാഷ്ട്രീയം ഉണ്ടായിരുന്നില്ല. ഞാനെന്തു ചെയ്താലും അതിന് പിന്നിൽ രാഷ്ട്രീയം കയറി വരുന്നതാണ്. പ്രധാനമന്ത്രി തൃശ്ശൂരിൽ എത്തിയ സമയത്ത് എന്നെ ക്ഷണിച്ചിരുന്നു, പക്ഷേ പോകാൻ സാധിച്ചിരുന്നില്ല. ആ സമയത്ത് ദുബായിൽ ആയിരുന്നു. തൃശ്ശൂരിൽ എത്തിയെങ്കിലും പക്ഷേ ആ സമയത്ത് ഒരുപാട് പരിപാടികൾ വേറെയുണ്ടായിരുന്നു. രാജ്യമാണ് എനിക്ക് വലുത്, രാജ്യത്തിനൊപ്പം നിൽക്കുന്നവർക്ക് ഒപ്പം ആണ് ഞാൻ. നാളെ ബിജെപിയിൽ ചേരുമോ എന്നെനിക്കറിയില്ല” – ശ്വേതാ മേനോൻ പ്രതികരിക്കുന്നു.