ഒരുകാലത്ത് സൗത്ത് ഇന്ത്യൻ സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടിയായിരുന്നു രംഭ. മലയാളം ഉൾപ്പെടെ എല്ലാ തെന്നിന്ത്യൻ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ വിവാഹശേഷം താരം സിനിമ മേഖല ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോൾ ഭർത്താവിനും മൂന്നു മക്കൾക്കും ഒപ്പം നല്ലൊരു കുടുംബിനിയായി കഴിയുകയാണ് താരം. ഇപ്പോൾ താരത്തിന്റെ പണ്ടത്തെ ഒരു അഭിമുഖമാണ് വലിയ രീതിയിൽ സമൂഹം മാധ്യമങ്ങളിൽ വീണ്ടും വൈറലായി മാറിയിരിക്കുന്നത്.
രംഭയും രജനീകാന്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു അരുണാചലം. ഈ സിനിമയുടെ ലൊക്കേഷനിൽ നടന്ന ചില കാര്യങ്ങളാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. ഷൂട്ടിങ്ങിനിടയിൽ രജനികാന്ത് തന്നെ കളിയാക്കി എന്നും അതിനുള്ള കാരണവും ആണ് താരം ഇപ്പോൾ പറയുന്നത്. കളിയാക്കിയത് കാരണം തനിക്ക് കരയേണ്ടി വന്നു എന്നാണ് രംഭ വെളിപ്പെടുത്തുന്നത്.
“അരുണാചലം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയമായിരുന്നു. ഞാൻ ആ സമയത്ത് സൽമാൻ ഖാന്റെ കൂടെ ബന്ധൻ എന്ന ഒരു സിനിമയിലും അഭിനയിച്ചിരുന്നു. രാവിലെ രജനി സാറിൻറെ സിനിമയിൽ അഭിനയിക്കും. ഉച്ചമുതൽ പിന്നീട് സൽമാൻഖാന്റെ സിനിമയിൽ ആയിരിക്കും അഭിനയിക്കുക. ഒരിക്കൽ രജനി സാറിൻറെ ഷൂട്ടിംഗ് ലൊക്കേഷനിൽ സൽമാൻ ഖാനും ജാക്കി ഷറോഫ് സാറും എത്തി. അവരെ കണ്ടപ്പോൾ ഞാൻ അവരെ കെട്ടിപ്പിടിച്ചു. അത് അവിടുത്തെ ഒരു സംസ്കാരത്തിന്റെ ഭാഗമായിരുന്നു. എന്നാൽ രജനി സാർ ഈ കാര്യം ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു അവർ പോയതിനു ശേഷം എന്നെ വളരെ ദേഷ്യത്തോടെയായിരുന്നു നോക്കിയത്. എനിക്ക് ആദ്യം കാര്യം മനസ്സിലായില്ലെങ്കിലും ക്യാമറാമാൻ സെന്തിൽ സാറാണ് എന്നോട് കാര്യം പറഞ്ഞത്. നീയെന്താണ് ചെയ്തത് എന്ന് എന്നോട് ചോദിച്ചു. ആദ്യം എനിക്കൊന്നും മനസ്സിലായില്ല. രജനി സാറിന് ദേഷ്യം വന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇനി എന്റെ ഒപ്പം രജനി സാർ അഭിനയിക്കില്ല എന്നും രജനി സാർ പറഞ്ഞു. ഇത് ആ സെറ്റിൽ ഉള്ളവർ അറിഞ്ഞു. അപ്പോഴും എനിക്ക് ആശയക്കുഴപ്പമായിരുന്നു. ഞാൻ കരയാൻ തുടങ്ങി” – രംഭ പറയുന്നു.
“അപ്പോൾ രജനി സാർ വന്ന് എന്നെ ആശ്വസിപ്പിച്ചു. എന്നോട് ചില കാര്യങ്ങൾ പറയുകയായിരുന്നു. എങ്ങനെയാണ് നീ സൽമാൻ ഖാനെ സ്വാഗതം ചെയ്തത് എന്ന് എന്നോട് ചോദിച്ചു. ഞങ്ങളെ കാണുമ്പോൾ നീ ഹായ് സാർ എന്ന് പറഞ്ഞ് മാറിയിരുന്നു പുസ്തകം വായിക്കാറില്ലേ പതിവ്? വടക്കേ ഇന്ത്യക്കാരെ മാത്രമേ നീ ബഹുമാനിക്കുന്നുള്ളൂ എന്നല്ലേ അതിനർത്ഥം? തെക്കൻ ജനതയെ നിനക്ക് വളരെ ചെറുതാണ് എന്ന് അർത്ഥമില്ലേ? എന്നൊക്കെയായിരുന്നു രജനി എന്നോട് ചോദിച്ചത്. അപ്പോഴായിരുന്നു എനിക്ക് കാര്യങ്ങൾ കൂടുതൽ വ്യക്തമായത്. ഇത് എനിക്ക് മറക്കാൻ പറ്റാത്ത ഒരു അനുഭവമാണ്” – രംഭ കൂട്ടിച്ചേർത്തു.