മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മോളി കണ്ണമാലി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ആയിരുന്നു ഇവർക്ക്. ഏറെ നാളുകളായി ആശുപത്രിയിൽ ആയിരുന്നു ഇവർ. ഇപ്പോൾ വീട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഇവർ. ആരാധകരുടെ പ്രാർത്ഥന കാരണമാണ് ഇവർ അസുഖമെല്ലാം കുറഞ്ഞ് ഇപ്പോൾ വീട്ടിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ഇവരുടെ അസുഖ അവസ്ഥയെക്കുറിച്ച് താര സംഘടനയായ അമ്മയെ അറിയിച്ചിരുന്നു. പക്ഷേ ഇവർ ഔദ്യോഗിക മെമ്പർ അല്ലാത്തതുകൊണ്ട് ചികിത്സാ സഹായം പറ്റില്ല എന്നായിരുന്നു അമ്മ സംഘടന പറഞ്ഞത്. ഒരു അഭിമുഖത്തിലാണ് ഇവരുടെ കുടുംബാംഗങ്ങളിൽ ഒരാൾ ഇത് പുറത്തുവിട്ടത്.
സിനിമാ മേഖലയിൽ നിന്നും സഹായങ്ങൾ ലഭിച്ചിരുന്നു എങ്കിലും അതിനേക്കാൾ കൂടുതൽ ജനങ്ങളിൽ നിന്നാണ് ലഭിച്ചത് എന്നാണ് ഇവരുടെ കുടുംബത്തിലുള്ള ഒരു വ്യക്തി പറയുന്നത്. മോളി കണ്ണമാലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് പണം ഇല്ലാതിരുന്നതുകൊണ്ട് നടൻ ജോയ് മാത്യുവിനെ വിവരം അറിയിച്ചിരുന്നു. അദ്ദേഹമാണ് ഫേസ്ബുക്ക് വഴി ഈ വിവരം പുറംലോകത്തെ അറിയിക്കുന്നത് എന്നും അതിനുശേഷം ധാരാളം ആളുകൾ ആയിരുന്നു സഹായവുമായി എത്തിയത് എന്നും ബിനീഷ് ബാസ്റ്റിൻ, ദിയ സന, ഫിറോസ് കുന്നംപറമ്പിൽ തുടങ്ങി നിരവധി ആളുകൾ പലതരത്തിൽ സഹായിച്ചു എന്നുമാണ് ഇവർ പറയുന്നത്.
സിനിമ മേഖലയിൽ നിന്നും ബാലയും പ്രേംകുമാറും സഹായിച്ചിരുന്നു. രോഗവിവരം ബാലയെ അറിയിച്ചപ്പോൾ ഉടൻതന്നെ അദ്ദേഹം വീട്ടിലേക്ക് വിളിച്ചുവരുത്തി പതിമൂവായിരം രൂപയുടെ ചെക്ക് തന്നു എന്നാണ് കുടുംബാംഗം പറയുന്നത്. അതേസമയം നടിയുടെ ആരോഗ്യസ്ഥിതി ഇപ്പോൾ ഇങ്ങനെയാണ് – വീട്ടിലും ഓക്സിജൻ സിലിണ്ടർ ആവശ്യമാണ്. മന്ത്രി വീണാ ജോർജ് ഇടപെട്ടതിനു ശേഷമാണ് ഓക്സിജൻ സിലിണ്ടർ ലഭിച്ചത്. 9 പേരാണ് ഇവരുടെ വീട്ടിൽ ഉള്ളത്. കെ വി തോമസ് സാറിൻറെ ഫണ്ടിൽ നിന്നും അനുവദിച്ച പണംകൊണ്ടാണ് ഒരു ചെറിയ വീട് ഉണ്ടാക്കിയത് എന്നാണ് കുടുംബാംഗം പറയുന്നത്.
അതേസമയം മമ്മൂട്ടിക്ക് ഇവരുടെ കുടുംബത്തിന് വലിയ ഒരു തുക സഹായമായി നൽകി എന്നൊക്കെ വാർത്തകൾ വന്നിരുന്നു. ഈ വാർത്തക്കുശേഷം മമ്മൂട്ടി സഹായിച്ചത് അല്ലേ എന്നു കരുതി പലരും സഹായം ചോദിച്ചിട്ടും തന്നില്ല എന്നാണ് ഇദ്ദേഹം പറയുന്നത്. ഇതുകൂടാതെ ഡിസ്ചാർജ് ചെയ്യാൻ സമയത്ത് മമ്മൂട്ടി 50,000 രൂപ നൽകിയിരുന്നു എന്നും ഇത് ഒരിക്കലും മറക്കാൻ സാധിക്കില്ല എന്നുമാണ് ഇദ്ദേഹം ഇപ്പോൾ പറയുന്നത്.