ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മെ ഹൂം മൂസ. സുരേഷ് ഗോപി ആണ് ചിത്രത്തിലേക്ക് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സെപ്റ്റംബർ 30ആം തീയതി ആയിരിക്കും ചിത്രം തിയേറ്ററുകളിൽ എത്തുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. വെള്ളിമൂങ്ങ എന്ന സിനിമ ഒരുക്കിയ അതേ ടീം തന്നെയാണ് ഈ സിനിമയും ഒരുക്കുന്നത് എന്നതുകൊണ്ട് തന്നെ ഈ സിനിമയിൽ പ്രതീക്ഷകൾ ഏറെയാണ് പ്രേക്ഷകർക്ക്. ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളിൽ നിന്നും സിനിമയുടെ രംഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്.
ഇപ്പോൾ ഈ സിനിമയിൽ അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് കണ്ണൻ സാഗർ. മിമിക്രി വേദികളിലൂടെയും ടെലിവിഷൻ മേഖലയിലൂടെയും പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത നിമിഷങ്ങളിൽ കൂടെ കടന്നു പോയ ദിനങ്ങൾ ആയിരുന്നു ഈ സിനിമയുടെ ഷൂട്ടിംഗ് എന്നാണ് താരം പറയുന്നത്. ഈ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത് മുതൽ തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങൾ ആയിരുന്നു എന്നാണ് താരം പറയുന്നത്.
ഓഡിഷൻ വഴിയാണ് താരം സിനിമയിൽ എത്തുന്നത്. പതിനായിര കണക്കിന് ആളുകൾ അതിൽ പങ്കെടുത്തിരുന്നു എന്നും അതിൽ നിന്നുമാണ് തന്നെ സെലക്ട് ചെയ്തത് എന്നുമാണ് ഇദ്ദേഹം പറയുന്നത്. ആദ്യം 500 പേരെ ആയിരുന്നു സെലക്ട് ചെയ്തത്. ഇവർക്കെല്ലാവർക്കും സിനിമയിലെ ചെറിയ വേഷങ്ങൾ എല്ലാം നൽകി. അക്കൂട്ടത്തിൽ എനിക്കും ഒരു വേഷം കിട്ടി – ആ ഗ്രാമത്തിൽ ഒരു ചെറിയ ബാർബർഷോപ്പ് നടത്തുന്ന ഒരു കഥാപാത്രം, കണ്ണൻ സാഗർ പറയുന്നു.
താടിയും മുടിയും വളർത്തിയ മൂസ എന്ന കഥാപാത്രം ഇദ്ദേഹത്തിന്റെ മുന്നിലൂടെ മാറിമറിയുകയാണ്. പിന്നീട് സുന്ദരനും സുമുഖനുമായ മൂസയുടെ മുഖം കടയിൽ നിന്നും പുറത്തിറങ്ങുന്ന ആളുകൾ കാണുകയാണ്. അവർ വലിയ രീതിയിൽ ആരവം മുഴക്കുകയാണ്. കെട്ടി ഒരു പിടുത്തം പിടിച്ചു ഞാൻ, മൂസ എൻറെ ചേർത്തുനിർത്തി. ആ നിമിഷം കഥാപാത്രം ആയിട്ടല്ല, കണ്ണൻ സാഗർ എന്ന വ്യക്തി അനുഭവിച്ച സന്തോഷം എത്രയാണ് എന്ന് പറഞ്ഞറിയിക്കുവാൻ പറ്റില്ല – ഇതാണ് കണ്ണൻ സാഗർ എഴുതിയ കുറിപ്പ്. നിരവധി ആളുകൾ ആണ് ഇപ്പോൾ ഈ കുറിപ്പ് ഏറ്റെടുത്തുകൊണ്ട് രംഗത്ത് എത്തുന്നത്.