വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ പിടിയിലായിരിക്കുകയാണ്. നഴ്സിംഗ് വിദ്യാർത്ഥിനി അടക്കം രണ്ടുപേർ ആണ് പിടിയിൽ ആയിരിക്കുന്നത്. പോലീസ് വാഹന പരിശോധനയ്ക്ക് മുതിരുക ആയിരുന്നു. അപ്പോഴാണ് പോലീസിനെ വെട്ടിച്ചുകൊണ്ട് ഇവർ വണ്ടി എടുത്തു കളഞ്ഞത്.
കൊച്ചിയിലെ ലഹരി മാഫിയക്ക് വേണ്ടി ആണ് ബാംഗ്ലൂരിൽ നിന്നും ഇവർ ഇത് കടത്തിക്കൊണ്ടുവന്നത് എന്നാണ് പോലീസ് പറയുന്നത്. പോലീസിൽ നിന്നും ലഭിക്കുന്ന സൂചനകൾ മാത്രമാണ് ഇത്. ഡീറ്റെയിൽ ആയിട്ടുള്ള റിപ്പോർട്ട് പിന്നാലെ വരും. എംഡിഎംഎ ആണ് ഇവർ ഇത്തരത്തിൽ കടത്തിയത്.
ഏറ്റുമാനൂർ സ്വദേശി ആണ് പിടിയിലായ ഒരു വ്യക്തി. അമീർ മജീദ് എന്നാണ് ഇയാളുടെ പേര്. ചങ്ങനാശ്ശേരി സ്വദേശിയാണ് പിടിയിലായ മറ്റൊരു വ്യക്തി. വർഷ എന്നാണ് ഈ പെൺകുട്ടിയുടെ പേര്. നിലവിൽ രണ്ടുപേരും തൃപ്പൂണിത്തുറയിലെ ഹിൽ പാലസ് പോലീസ് കസ്റ്റഡിയിലാണ്. ഉച്ചയ്ക്ക് കൊച്ചിയിലേക്ക് വരുന്നതിനിടയിൽ ആയിരുന്നു പോലീസിന്റെ വാഹന പരിശോധന ഇടയിൽ കണ്ടത്. കരിങ്ങാച്ചിറയിൽ ആയിരുന്നു വാഹന പരിശോധന. പോലീസ് കൈ കാണിക്കുകയായിരുന്നു. എങ്കിലും ഇവർ കാർ നിർത്താൻ തയ്യാറായില്ല.
കാർ വെട്ടിച്ചു പോയതോടെ പോലീസും ഇവരുടെ പിന്നാലെ പോയി. ഇരുമ്പനത്ത് എത്തിയതോടെ പോലീസിന്റെ കണ്ണുവെട്ടിക്കാൻ നടത്തിയ നീക്കം ഇവർക്ക് വലിയ തിരിച്ചടിയായി മാറി. ഇവർ നേരെ കാർ ഓടിച്ചു കയറ്റിയത് കാർ ഷോറൂമിലേക്ക് ആയിരുന്നു. അങ്ങനെ മൊത്തത്തിൽ വഴി അടഞ്ഞുപോയി. പിന്നീട് ഇവർ ഇറങ്ങി ഓടാൻ ശ്രമിച്ചു. പിന്നാലെ പോലീസും ഓടി. കാറിൽ നിന്നും ഏകദേശം അര കിലോയോളം വരുന്ന എംഡിഎംഎയാണ് കണ്ടെത്തിയത്. കൃത്യമായി പറഞ്ഞാൽ 485 ഗ്രാം. ബാംഗ്ലൂരിൽ നിന്നുമാണ് ഇത് എത്തിച്ചത് എന്നാണ് കണക്കാക്കപ്പെടുന്നത്. ബാംഗ്ലൂരിൽ ആണ് നഴ്സിംഗ് വിദ്യാർത്ഥിനിയായി വർഷ പഠിക്കുന്നത്. ഇന്ന് രാവിലെയാണ് ഇവർ കോട്ടയത്ത് എത്തിയത്. ഇവിടെ നിന്നും തലയോലപ്പറമ്പിൽ എത്തുകയായിരുന്നു. സുഹൃത്തുക്കളോടൊപ്പം ലഹരി മരുന്നു കൈമാറാൻ വരുന്നതിനിടയിലാണ് ഇവർ പിടിയിലായത്. അതേസമയം കോട്ടയം സ്വദേശിയായ ഇജാസ് ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളാണ് ലഹരി മാഫിയ സംഘത്തിലെ പ്രധാനി എന്നാണ് പിടിയിലായവർ നൽകിയ മൊഴി. ഇയാളെ പോലീസ് തിരഞ്ഞു കൊണ്ടിരിക്കുകയാണ്.