ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വിജയകരമായി പിന്നിട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ അപ്രതീക്ഷിതമായി കരുത്തുറ്റ രണ്ടു മത്സരാർത്ഥികൾ ഒരേ ആഴ്ച പരിപാടിയിൽ നിന്നും പുറത്തു പോയതോടെ വളരെ ശോകമാണ് ഇപ്പോഴത്തെ അവസ്ഥ എന്നാണ് പ്രേക്ഷകർ പറയുന്നത്. നിലവിൽ മോശം കളിക്കാരായ ജിന്റോ ജാൻമണി എന്നിവരൊക്കെയാണ് ഏറ്റവും കൂടുതൽ ആക്റ്റീവ് ആയി നിൽക്കുന്നത്. അതേസമയം വളരെ മോശം മത്സരാർത്ഥി ആണ് മണി എന്നാണ് ഉയരുന്ന അഭിപ്രായങ്ങൾ.
ജാൻമണിയുടെ വൃത്തികെട്ട കളി കാരണം ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിക്ക് മുഴുവൻ അപമാനമാണ് ഉണ്ടാകുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്. കഴിഞ്ഞ സീസണിൽ നാദിറ ഉണ്ടാക്കിയ ഒരു പോസിറ്റീവ് വൈബ് എല്ലാം തച്ചുടക്കുന്ന രീതിയിൽ ആണ് ജാൻമണിയുടെ പ്രകടനം എന്നാണ് പ്രേക്ഷകർ പറയുന്നത്. കഴിഞ്ഞദിവസം യമുന പോയപ്പോൾ ഇവർ കരഞ്ഞുകൊണ്ട് നടത്തിയ നാടകവും ഫേക്ക് ആയിരുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്.
അടുത്തിടെ ജാൻമണി നോറയെ കുറിച്ച് പറഞ്ഞ ശാപവാക്കുകൾ വലിയ രീതിയിൽ പ്രേക്ഷകർക്കിടയിൽ അരോചകമായി മാറിയിരുന്നു. ഏറ്റവും പുതിയ എപ്പിസോഡിൽ ജാൻമണിയെ നിർത്തി പൊരിക്കുന്ന മോഹൻലാലിനെ നമുക്ക് കാണാം. ജാൻമണിയുടെ ഭാഷാപ്രയോഗം തെറ്റാണെന്ന് ശ്രീരേഖ, ജാസ്മിൻ, അർജുൻ എന്നിവർ സംസാരിക്കുകയും ചെയ്യുന്നുണ്ട്. നൂറ എന്ന മത്സരാർത്ഥിയെ കുറിച്ചാണ് ഇവർ വളരെ മോശം ഭാഷയിൽ സംസാരിച്ചത്.
അതേസമയം ജിന്റോ പറയുന്ന വൃത്തികേടുകളും സ്ത്രീവിരുദ്ധതയും ജിൻ്റോയിൽ തുടങ്ങി ജിന്റോയിൽ അവസാനിക്കുന്നതാണ് എന്നും എന്നാൽ ജാൻമണി നടത്തുന്ന പരാമർശങ്ങൾ വലിയ ഒരു കമ്മ്യൂണിറ്റിയെ കൂടിയാണ് ബാധിക്കുന്നത് എന്നുമാണ് പ്രേക്ഷകർ പറയുന്നത്. അതുകൊണ്ടുതന്നെയും ജാൻമണി പരിപാടിയിൽ നിന്നും പുറത്തു പോകേണ്ടത് സമൂഹത്തിൻറെ കൂടി ആവശ്യകതയാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്.