കഴിഞ്ഞവർഷം റിലീസ് ചെയ്താൽ വിദ്വേഷ സിനിമകളിൽ ഒന്നായിരുന്നു കേരള സ്റ്റോറി. കേരളം എന്ന സംസ്ഥാനത്തെ മോശമാക്കി കാണിക്കുവാൻ വേണ്ടി മാത്രം സംഘപരിവാർ ഫാക്ടറിയിൽ നിന്നും ഉത്പാദിപ്പിച്ച ഒരു ഉത്പന്നമാണ് ഇത് എന്നാണ് വിമർശകർ എല്ലാവരും പറയുന്നത്. അതേസമയം ഇപ്പോൾ ഈ വിദ്വേഷ ചിത്രം പ്രചരിപ്പിക്കാൻ ഒരുങ്ങുകയാണ് ദൂരദർശൻ. ഒരു സാറ്റലൈറ്റ് ചാനലിന് ഈ ചിത്രം പ്രദർശിപ്പിക്കുവാനുള്ള എല്ലാ അവകാശവും ഉണ്ട്. എങ്കിലും ജനങ്ങളുടെ നികുതി പണത്തിൽ ഓടുന്ന ദൂരദർശൻ പോലെയുള്ള ചാനലിൽ എന്തിനാണ് ഇങ്ങനെ ഒരു വിദ്വേഷ ചിത്രം പ്രചരിപ്പിക്കുന്നത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.
രാജ്യം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുന്ന സാഹചര്യത്തിലാണ് ഈ വിദ്വേഷ ചിത്രം പ്രചരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സ്വതെ വിഭജിക്കപ്പെട്ടു കിടക്കുന്ന സമൂഹത്തെ വീണ്ടും വിഭജിക്കാൻ ആണോ ഇത്തരത്തിൽ സിനിമകൾ ഉണ്ടാക്കി പ്രദർശിപ്പിക്കുന്നത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.
അതേസമയം സിനിമ പ്രദർശിപ്പിക്കുന്ന തീയതിയും സമയവും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഏപ്രിൽ അഞ്ചാം തീയതി ആയിരിക്കും ചിത്രം പ്രദർശിപ്പിക്കുന്നത്. രാത്രി എട്ടുമണിക്ക് ആയിരിക്കും ചിത്രം പ്രദർശിപ്പിക്കുക. ദൂരദർശൻ തന്നെയാണ് ഈ കാര്യം അവരുടെ സമൂഹമാധ്യമ അക്കൗണ്ട് വഴി ആരാധകരെ അറിയിച്ചത്.
ഒരുപാട് വിവാദങ്ങൾക്കൊടുവിൽ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. കേരളത്തിൽ അടക്കം പോലീസ് കാവലിൽ ആയിരുന്നു ചിത്രം പ്രദർശിപ്പിച്ചത്. അതേസമയം ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഫെബ്രുവരി പകുതിയോടെയാണ് ചിത്രം ഓൺലൈൻ ആയി പ്രദർശനം ആരംഭിച്ചത്.