തിരുവനന്തപുരം മൃഗശാലയിലെ ഏറ്റവും പ്രായമുള്ള കടുവയാണ് മനു. മനു ഇന്ന് ചത്തിരിക്കുകയാണ്. 17 വയസ്സ് ആണ് മനുവിന്റെ പ്രായം. ബംഗാൾ കടുവ വിഭാഗത്തിൽ ഉൾപ്പെടുന്ന കടുവയാണ് ഇത്. തിങ്കളാഴ്ച രാവിലെയാണ് ചത്തത്. മൃഗസ്നേഹികൾക്ക് എല്ലാം തന്നെ ഇത് വലിയൊരു വിഷമവാർത്തയായി മാറി.
കരൾ രോഗത്തെ തുടർന്നാണ് മനു ചത്തത്. 2023 ഡിസംബർ മുതൽ ചികിത്സയിലായിരുന്നു മനു. മൃഗശാലയിൽ തന്നെ ജനിച്ചു വളർന്ന കടുവയാണ് ഇത് എന്ന പ്രത്യേകതയുണ്ട്. അവിടുത്തെ കരിഷ്മ എന്ന കടുവയ്ക്ക് ആണ് മനു ജനിച്ചത്. 2007 ജനുവരി 13ആം തീയതിയാണ് മനു ജനിക്കുന്നത്. ആൺ കടുവയാണ് മനു.
കടുവകളുടെ ശരാശരി ആയുസ്സ് എന്ന് പറയുന്നത് 12 വയസ്സ് മാത്രമാണ്. എന്നാൽ ഇത് കാട്ടിൽ വേട്ടയാടി ജീവിക്കുന്ന കടുവകളുടെ ശരാശരി പ്രായമാണ്. മൃഗശാലയിൽ 17 മുതൽ 19 വയസ്സുവരെ കടുവകൾ ജീവിച്ചിരിക്കാറുണ്ട്. രോഗവസ്ഥയിൽ ആകുന്നതിനു മുൻപ് ഈ കടുവ ദിവസവും 7 കിലോ ഇറച്ചിയായിരുന്നു കഴിച്ചുകൊണ്ടിരുന്നത്. എന്നാൽ പിന്നീട് എല്ലിൽ നിന്നും ഇറച്ചി കടിച്ചെടുക്കാൻ പറ്റാത്ത അവസ്ഥയിലായി മനു.
പിന്നീട് ആടിൻറെ എല്ലില്ലാത്ത ഇറച്ചിയും സൂപ്പും പാലും ആയിരുന്നു മനുവിന് ഭക്ഷണം ആയി നൽകിയിരുന്നത്. പ്രായം കൂടിയത് ആണ് മരണകാരണം എന്നാണ് അറിയാൻ സാധിക്കുന്നത്. മെയ് 18 മുതൽ കടുവയെ പ്രദർശനത്തിൽ നിന്നും മാറ്റിയിരുന്നു. പിന്നീട് പ്രത്യേക കൂട്ടിൽ ആയിരുന്നു മനുവിനെ പരിചരിച്ചിരുന്നത്. ചവണ ഉപയോഗിച്ച് ഭക്ഷണം വായിൽ വച്ച് നൽകുകയായിരുന്നു പതിവ്. കൂട്ടിൽ ഇൻഫ്രാറെഡ് ലൈറ്റ് ഉപയോഗിച്ചിരുന്നു. ഹ്യൂമിഡിറ്റി നിയന്ത്രിക്കുന്നതിന് ആയിരുന്നു ഇത്. തിങ്കളാഴ്ച രാവിലെ ആയിരുന്നു മൃതദേഹം ദഹിപ്പിച്ചത്. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ മാർഗം നിർദ്ദേശങ്ങൾ അനുസരിച്ച് ആയിരുന്നു ദഹിപ്പിച്ചത്.