വളരെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മലയാള സിനിമയിൽ ഒരു വിടവ് കൂടി ഉണ്ടായിരിക്കുകയാണ്. സംവിധായകൻ വേണുഗോപാൽ രാമാട്ട് നമ്മളെ വിട്ടു പിരിഞ്ഞിരിക്കുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. 67 വയസ്സ് ആയിരുന്നു ഇവരുടെ പ്രായം. ചേർത്തലയിലെ കടക്കരപ്പള്ളി സ്വദേശി ആയിരുന്നു ഇദ്ദേഹം.
സംസ്കാരം കഴിഞ്ഞദിവസം രാത്രി 8:30ന് ഇദ്ദേഹത്തിന്റെ വീട്ടുവളപ്പിൽ വച്ചായിരുന്നു നടന്നത്. മലയാളത്തിലെ പ്രശസ്ത സംവിധായകരിൽ ഒരാളായ പത്മരാജൻ ഒപ്പം സഹസംവിധായകൻ ആയിട്ടാണ് ഇദ്ദേഹം കരിയർ ആരംഭിച്ചത്. നീണ്ട 10 വർഷക്കാലം ആയിരുന്നു ഇദ്ദേഹം പത്മരാജൻ ഒപ്പം ഉണ്ടായിരുന്നത്. മുണ്ടി തോപ്പുകൾ, നൊമ്പരത്തി പൂവ്, ഇന്നലെ, സീസൺ, ഞാൻ ഗന്ധർവ്വൻ തുടങ്ങി മലയാള സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച ക്ലാസിക് സിനിമകളിൽ ഇദ്ദേഹം സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.
1995 വർഷത്തിലാണ് ഇദ്ദേഹം സ്വതന്ത്ര സംവിധായകനായി മാറുന്നത്. കുസൃതി കുറുപ്പ് എന്ന സിനിമയാണ് ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്നത്. ഇതിനുശേഷം ഷാർജ ടു ഷാർജ, സ്വർണ്ണം, റിപ്പോർട്ടർ, സർവോപരി പാലാക്കാരൻ തുടങ്ങി ഒരുപാട് ഹിറ്റ് സിനിമകളാണ് ഇദ്ദേഹം മലയാള സിനിമയ്ക്ക് സമ്പാദിച്ചത്.
ലത എന്നാണ് ഇദ്ദേഹത്തിൻറെ ഭാര്യയുടെ പേര്. രണ്ടു മക്കൾ ആണ് ഇദ്ദേഹത്തിന് ഉള്ളത്. ലക്ഷ്മി എന്നാണ് മകളുടെ പേര്. വിഷ്ണു ഗോപൻ എന്നാണ് മകൻറെ പേര്. രവീഷ് എന്നാണ് ഇദ്ദേഹത്തിൻറെ മരുമകന്റെ പേര്. അതേസമയം നിരവധി സിനിമ മേഖലയിലെ പ്രമുഖർ ആണ് ഇദ്ദേഹത്തിന് അന്ത്യ അഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്.