ഈ വർഷം പുറത്തിറങ്ങിയ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് വിജയ ജയ ജയ ജയ ജയ ഹേ. ബേസിൽ ജോസഫ് ആണ് സിനിമയിലേക്ക് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദർശന രാജേന്ദ്രൻ ആണ് സിനിമയിൽ നായികയായി എത്തുന്നത്. മലയാള സിനിമ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായിട്ടാണ് ഈ സിനിമയെ ചില ആളുകൾ കൊണ്ടാടുന്നത്. ഈ സിനിമയ്ക്കെതിരെ ഇതുവരെ വിമർശനങ്ങൾ ഒന്നും തന്നെ വന്നിട്ടില്ലായിരുന്നു. ഇപ്പോൾ സിനിമയുടെ ഒരു വിമർശന പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.
സിനിമ ആദ്യാവസാനം പുരുഷ വിരുദ്ധമാണ് എന്നാണ് ഇദ്ദേഹം പറയുന്നത്. ഇത്രയും പുരുഷ വിരുദ്ധമായ ഒരു സിനിമ ഇതിനു മുൻപ് കണ്ടിട്ടില്ല എന്നാണ് ഇദ്ദേഹം പറയുന്നത്. കേരളത്തിലെ പുരുഷന്മാർ മുഴുവൻ ഭാര്യമാരെ മർദ്ദിക്കുന്നവർ ആണ് എന്ന് സംവിധായകനോട് ആരാണ് പറഞ്ഞത് എന്നാണ് ഇദ്ദേഹം ചോദിക്കുന്നത്. പുരുഷന്മാർ എല്ലാം സ്ത്രീകളെ ദ്രോഹിക്കുവാൻ വേണ്ടി മാത്രം നടക്കുന്നവരാണ് എന്നു പറഞ്ഞുവെക്കുന്ന സിനിമയാണ് ഇത് എന്നാണ് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
പൊളിറ്റിക്കൽ കറക്ട്നസ് നോക്കുന്ന ഒരു വിഭാഗം ആളുകളോട് ഇദ്ദേഹം ചോദിക്കുന്നത് ഇങ്ങനെയാണ് – സിനിമയിലെ സ്ത്രീ വിരുദ്ധത പോലെ തന്നെ എതിർക്കപ്പെടേണ്ടത് അല്ലേ പുരുഷ വിരുദ്ധതയും? സിനിമയിലെ പുരുഷ കഥാപാത്രങ്ങളെയും സ്ത്രീകഥാപാത്രങ്ങളെയും അങ്ങോട്ടുമിങ്ങോട്ടും മാറ്റിയാൽ ഈ സിനിമയ്ക്ക് ലഭിക്കുന്ന സൗജന്യം അപ്പോഴും ലഭിക്കുമോ എന്നാണ് ഇദ്ദേഹം ചോദിക്കുന്നത്. വളരെ ഗൗരവകരമായ കാര്യങ്ങളാണ് ഇദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന് സപ്പോർട്ട് ചെയ്തുകൊണ്ട് നിരവധി ആളുകളാണ് കമൻറ് ബോക്സിൽ എത്തിക്കൊണ്ടിരിക്കുന്നത്.
ഉടൻതന്നെ ഒരു പുരുഷാവകാശ കമ്മീഷൻ നിയമിക്കണമെന്നും പുരുഷന്മാർ അനുഭവിക്കുന്ന പ്രശ്നങ്ങളെ മുഴുവൻ ഉടനടി ചർച്ചചെയ്ത് പരിഹരിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് ഒരു കൂട്ടം യുവാക്കൾ പ്രധാനമന്ത്രിക്ക് കത്ത് അയക്കുവാൻ ഒരുങ്ങുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അതേസമയം പുരുഷന്മാരുടെ അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുവാൻ ഇവിടെ ആരുമില്ല എന്നും ആകെയുള്ളത് വലതുപക്ഷ നിരീക്ഷകൻ രാഹുൽ ഈശ്വറും സംവിധായകൻ ശാന്തിവിള ദിനേശും മാത്രമാണ് എന്നാണ് പുരുഷൻമാർ അഭിപ്രായപ്പെടുന്നത്.