മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഷാരൂഖ് ഖാൻ. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം അഭിനയിച്ചിട്ടില്ല. എങ്കിലും ഇദ്ദേഹത്തിന്റെ സിനിമകൾക്ക് എല്ലാം തന്നെ കേരളത്തിൽ വലിയ സ്വീകാര്യത ആണ് ലഭിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ ഇദ്ദേഹം അഭിനയിക്കുന്ന സിനിമകൾ എല്ലാം തന്നെ മികച്ച ക്വാളിറ്റി പുലർത്തുന്ന സിനിമകൾ ആയിരിക്കും എന്നതുകൊണ്ടും അത്തരത്തിലുള്ള സിനിമകൾ ഏതു ഭാഷയിൽ ആണെങ്കിലും മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിക്കും എന്നതുകൊണ്ടുമാണ്.
ഇദ്ദേഹം നായകനായി അവസാനം പുറത്തിറങ്ങിയ ചിത്രം ആയിരുന്നു സീറോ. 2018 വർഷത്തിലാണ് ഈ സിനിമ പുറത്തിറങ്ങിയത്. പിന്നീട് ഇപ്പോൾ നാലര വർഷമായിട്ട് പോലും ഇദ്ദേഹത്തിന്റെ ഒരു സിനിമ പോലും റിലീസ് ചെയ്തിട്ടില്ല. ഇതിനിടയിൽ ബ്രഹ്മാസ്ത്ര എന്ന സിനിമയിൽ ഇദ്ദേഹം അതിഥി താരമായി എത്തിയിരുന്നു. ഇത് മാറ്റി നിർത്തിയാൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഇദ്ദേഹത്തിൻറെ സിനിമകൾ ഒന്നും തന്നെ ഇറങ്ങിയിട്ടില്ല. ഇപ്പോൾ ഇദ്ദേഹത്തിൻറെ ഒരു സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്.
പഠാൻ എന്ന സിനിമയാണ് റിലീസിന് തയ്യാറെടുക്കുന്നത്. ജനുവരി 25ആം തീയതി ആയിരിക്കും സിനിമയുടെ റിലീസ്. അതേസമയം സിനിമയ്ക്കെതിരെ പ്രതിഷേധവുമായി പതിവ് പോലെ സംഘപരിവാർ സംഘടനകൾ എത്തിക്കഴിഞ്ഞു. ആസാമിൽ അടക്കം സിനിമയ്ക്കെതിരെ വലിയ രീതിയിലുള്ള പ്രക്ഷോഭം ആണ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു ചോദ്യം ചോദിച്ചപ്പോൾ അസം മുഖ്യമന്ത്രി നൽകിയ മറുപടി തനിക്ക് ഷാറൂഖാനെ അറിയില്ല എന്നതായിരുന്നു. ഇത് വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു.
ആസാം മുഖ്യമന്ത്രിയുടെ ഈ പ്രതികരണം വന്ന അന്ന് രാത്രി തന്നെ ഷാരൂഖാൻ ഇദ്ദേഹത്തെ വിളിച്ചു സംസാരിക്കുകയും പിറ്റേന്ന്, അതായത് ഇന്ന് രാവിലെ ആസാം മുഖ്യമന്ത്രി നിലപാട് തിരുത്തുകയും ചെയ്തു. ആരാണ് ഷാരൂഖ് എന്ന് ചോദിച്ചത് ഇദ്ദേഹം ഇന്ന് താരത്തെ വിശേഷിപ്പിച്ചത് ശ്രീ എസ്ആർകെ എന്നാണ്. പട്ടാൻ സിനിമയ്ക്ക് എല്ലാവിധ പിന്തുണയും നൽകും എന്നും സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പുവരുത്താൻ എല്ലാ കാര്യങ്ങളും ചെയ്യും എന്നും മുഖ്യമന്ത്രി ഉറപ്പു നൽകുകയും ചെയ്തു. ഷാരൂഖ് ആരാണ് എന്താണ് എന്നൊക്കെ ഇപ്പോൾ ബോധ്യമായി കാണുമല്ലോ എന്നാണ് ഷാറൂഖ് ആരാധകർ ഇപ്പോൾ പറയുന്നത്.