ബോളിവുഡിൽ ഏറെ കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കേസ് ആണ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യ. സിനിമയിൽ തന്നെ എല്ലാവരും ചേർന്ന് ഒതുക്കാൻ ശ്രമിക്കുന്നു എന്ന കാരണത്താലാണ് സുശാന്ത് ആത്മഹത്യ ചെയ്തത് എന്നാണ് കരുതപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സുഷാന്തിന്റെ കാമുകി ആയിരുന്ന റിയ ചക്രവർത്തിയെ അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ ഈ അറസ്റ്റ് രാഷ്ട്രീയപ്രേരിതം മാത്രമാണെന്നും വലിയ രീതിയിലുള്ള രാഷ്ട്രീയ ഇടപെടലുകൾ നടന്നിട്ടുണ്ട് എന്നും ആദ്യ ദിനം മുതൽ തന്നെ അഭ്യൂഹങ്ങൾ പരന്നിരുന്നു. ദേശീയ മാധ്യമങ്ങൾ എല്ലാം വലിയ രീതിയിൽ സത്യം വളച്ചൊടിക്കുകയും കള്ളങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഈ കേസിൽ സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുകയാണ് ബോംബെ ഹൈക്കോടതി.
റിയ ചക്രവർത്തിക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണ് ഇപ്പോൾ ബോംബെ ഹൈക്കോടതിയുടെ വിധി. ഒരു ലക്ഷം രൂപയുടെ ജാമ്യത്തുക കെട്ടിവെച്ച് അതിനു ശേഷം മാത്രമാണ് ജാമ്യം അനുവദിക്കുക. എന്നാൽ റിയയുടെ സഹോദരന്റെ ജാമ്യാപേക്ഷ കോടതി തള്ളി എന്നതും ശ്രദ്ധേയമാണ്.
സുശാന്ത് സിംഗ് രാജ് ഒരു ബീഹാർ സ്വദേശിയാണ്. ഈ വർഷം അവസാനം ബിഹാറിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതുകൊണ്ട് കൂടിയാണ് ഈ കേസ് ഇത്രത്തോളം രാഷ്ട്രീയപ്രേരിതമായത് എന്നാണ് നിരൂപകർ കരുതുന്നത്. സുശാന്ത് വികാരം ഇളക്കിവിട്ട് ബിഹാറിൽ രാഷ്ട്രീയ അട്ടിമറിക്ക് വേണ്ടിയാണ് ചിലർ ശ്രമിക്കുന്നത് എന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.