ബോളിവുഡിലെ പ്രശസ്ത നടിയാണ് സോനം കപൂർ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. വർഷങ്ങളായി ബോളിവുഡിൽ സജീവമാണ് താരം. ബ്രിട്ടനിലും താരത്തിന് ഒരു വസതി ഉണ്ട്. തൻറെ പങ്കാളിക്കൊപ്പം ഇടയ്ക്കൊക്കെ താരം അവിടെ ചിലവിടാറുണ്ട്.
ഇപ്പോഴിതാ ഞെട്ടിക്കുന്ന വാർത്തയാണ് ബോളിവുഡിൽ നിന്നും പുറത്തുവരുന്നത്. സോനം കപൂർ കുടുംബം വലിയൊരു സൈബർ തട്ടിപ്പിന് ഇരയായി എന്നതാണ് അത്. സോനം കപൂറിൻ്റേ ഭർതൃ പിതാവായ ഹരീഷ് അഹൂജയാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. ഏതാണ്ട് 27 കോടി രൂപയാണ് സൈബർ തട്ടിപ്പ് സംഘം കവർന്നത്. ഫരീദാബാദ് ആസ്ഥാനമായാണ് ഇദ്ദേഹത്തിൻറെ ഫാക്ടറി പ്രവർത്തിക്കുന്നത്.
ഈ ഫാക്ടറിയിൽ നിന്നാണ് കവർച്ച. സൈബർ തട്ടിപ്പ് എവിടെയാണ് കവർച്ച നടത്തുന്നത്. വ്യാജ ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഷാഹി എക്സ്പോർട്സ് എന്നാണ് കമ്പനിയുടെ പേര്. സെൻട്രൽ ടാക്സ് ആൻഡ് ലേവീസ് ലൈസൻസുകൾ ദുരുപയോഗം ചെയ്താണ് തട്ടിപ്പ്. വലിയ ഞെട്ടലാണ് ബോളിവുഡിൽ ഇത് ഉണ്ടാക്കിയിരിക്കുന്നത്.
കഴിഞ്ഞ ജൂലൈയിൽ തന്നെ അഹൂജ കുടുംബം കേസ് കൊടുത്തിരുന്നു. വളരെ നിശബ്ദമായാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. വിവിധ സ്ഥലങ്ങളിൽ നിന്നായി ഏതാണ്ട് ഒമ്പത് പ്രതികളെയാണ് സംഭവത്തോട് അനുബന്ധിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 23നാണ് കേസുമായി ബന്ധപ്പെട്ട് അവസാന അറസ്റ്റ് നടന്നത് എന്നും പോലീസ് പറയുന്നു. ഡൽഹി കർണാടക മുംബൈ ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് അറസ്റ്റുകൾ നടന്നത്.