ഒരു കാലത്ത് സിനിമാലോകത്ത് നിറ സാന്നിധ്യമായിരുന്നു സിൽക്ക് സ്മിത.1996 ലാണ് സിൽക് സ്മിത ആത്മഹത്യ ചെയ്തത്. ആത്മഹത്യയുടെ കാരണമെന്തെന്ന് ഇന്നും വ്യക്തമല്ല. സാമ്പത്തിക ബുദ്ധിമുട്ടുകളും കരിയറിലെ വീഴ്ചയും നടിയെ ബാധിച്ചിരുന്നു എന്നാണ് സിനിമാ ലോകത്തെ സംസാരം.സിൽക് സ്മിതയുടെ കുടുംബാംഗങ്ങളെക്കുറിച്ചും വ്യക്തമായ വിവരമില്ല. സിൽക് സ്മിതയെക്കുറിച്ച് സിനിമാ, രാഷ്ട്രീയ നിരീക്ഷകനായ ഡോ. കാന്തരാജ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സിൽക് സമിത അക്കാലത്തെ തിരക്കേറിയ താരമായിരുന്നെന്ന് കാന്തരാജ് ഓർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,കോൾ ഷീറ്റ് കൊടുക്കാനുണ്ടായിരുന്നില്ല, തമിഴിലും തെലുങ്കിലും വലിയ തിരക്കായിരുന്നു. കന്നഡത്തിലും മലയാളത്തിലും അത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്റെ സുഹൃത്തിന്റെ വീട്ടിൽ സിൽക് സ്മിതയുടെ സിനിമാ ഷൂട്ടുംഗ് നടന്നിരുന്നു. അപ്പോൾ അവിടെ ഈ താടിക്കാരൻ( ഡോ. രാധാകൃഷ്ണൻ) ഉണ്ടായിരുന്നു. ഞാൻ പുറത്തിരിക്കവെ അടുത്ത് ഇദ്ദേഹവും ഉണ്ടായിരുന്നു. വരുന്നവരൊക്കെ അദ്ദേഹത്തെ ബഹുമാനിക്കുന്നുണ്ട്. എന്റെ സുഹൃത്തിന്റെ ഭാര്യയോട് ആരാണ് ഇതെന്ന് ചോദിച്ചു. സിൽകിന്റെ ആളാണ്.
സിൽക് ഇവരെയാണ് കല്യാണം കഴിക്കുന്നതെന്ന് കേൾക്കുന്നെന്ന് അവർ പറഞ്ഞു. പിന്നീട് അവർ പിരിഞ്ഞെന്നാണ് വന്ന അഭ്യൂഹങ്ങളെന്നും കാന്തരാജ് ഓർത്തു. സിനിമാനടിമാർ സമ്പാദിക്കുന്നത് മുഴുവൻ കൈക്കലാക്കാൻ കുടുംബത്തിലും മറ്റുമുള്ള ഒരു കൂട്ടർ ഉണ്ടാകും. സിൽക്കിന്റെ വരുമാനം കൈക്കലാക്കാനും നിരവധി പേരുണ്ടായിരുന്നെന്ന് ഞാൻ കേട്ടിട്ടുണ്ട്. അട്ടയെപ്പോലെ അവരുടെ സമ്പാദ്യം ഊറ്റിയെടുത്തു. പക്ഷെ സ്മിതയുടെ ജീവിതത്തെക്കുറിച്ച് അവരാരും ചിന്തിച്ചില്ലെന്നും കാന്തരാജ് പറയുന്നുണ്ട്.
സിൽക് സ്മിതയെ അടുപ്പക്കാർ സാമ്പത്തികമായി വഞ്ചിച്ചെന്ന് നേരത്തെ അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്നതിൽ വ്യക്തതയില്ല. കുടുംബത്തെക്കുറിച്ചൊന്നും സിൽക് സ്മിത എവിടെയും തുറന്ന് സംസാരിച്ചിട്ടില്ല. സിൽക് സ്മിതയെക്കുറിച്ച് സംസാരിക്കവെ പഴയ കാല നടി അനുരാധ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സിൽക് സ്മിതയ്ക്ക് അടുത്ത സുഹൃത്തുക്കളായി ആരും ഉണ്ടായിരുന്നില്ല.അതെ സമയം എല്ലാവരിൽ നിന്നും ഒരു അകലം നടിക്കുണ്ടായിരുന്നു. അതിനാൽ വ്യക്തിപരമായ കാര്യങ്ങൾ അധികമാർക്കും അറിയില്ലെന്ന് അനുരാധ ചൂണ്ടിക്കാട്ടി.