മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാമന്ത. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും ഈ താരത്തിന് മലയാളികൾ നൽകിവരുന്ന സ്വീകരണം വളരെ വലുതാണ്. കഴിഞ്ഞ ദിവസമായിരുന്നു താരം ഔദ്യോഗികമായി വിവാഹമോചന വാർത്ത പ്രഖ്യാപിച്ചത്. സമൂഹമാധ്യമങ്ങളിൽ ആയിരുന്നു സാമന്ത ഈ പ്രഖ്യാപനം നടത്തിയത്. തെലുങ്ക് താരം നാഗചൈതന്യ ആയിരുന്നു സാമന്തയുടെ ഭർത്താവ്. കുറച്ചു വർഷങ്ങൾക്ക് മുൻപാണ് ഇരുവരും വിവാഹിതരായത്.
വർഷങ്ങളുടെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. സാമന്തയുടെ ആദ്യ തെലുങ്ക് ചിത്രത്തിലെ നായകൻ ആയിരുന്നു നാഗചൈതന്യ. ഗൗതം മേനോൻ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. വിണ്ണൈ താണ്ടി വരുവായ എന്ന സിനിമയുടെ തെലുങ്ക് റീമേക്ക് ആയിരുന്നു ഇത്. ഗോവയിൽ വച്ചായിരുന്നു ഇരുവരും വിവാഹിതരായത്. രണ്ടു മതങ്ങളിൽ വിശ്വസിക്കുന്നവർ ആണ് രണ്ടുപേരും. അതുകൊണ്ടുതന്നെ ഇതു മതങ്ങളുടേയും ആചാരപ്രകാരമായിരുന്നു വിവാഹം നടന്നത്. സന്തോഷകരമായി ഇവരുടെ ദാമ്പത്യം മുന്നോട്ട് പോവുകയായിരുന്നു. പെട്ടെന്ന് വന്ന് വിവാഹമോചന വാർത്ത ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.
ഒട്ടും മാന്യതയില്ലാത്ത പ്രതികരണമാണ് മലയാളികൾ ഈ വാർത്തയ്ക്ക് താഴെ കമൻറ് ചെയ്യുന്നത്. “കല്യാണം കഴിഞ്ഞാൽ പെണ്ണുങ്ങൾ അടങ്ങിയൊതുങ്ങി വീട്ടിൽ ഇരിക്കണം. അഴിഞ്ഞാടി നടക്കുന്ന പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതല്ല ദാമ്പത്യജീവിതം. കല്യാണം കഴിഞ്ഞാൽ പിന്നെ ഭർത്താവിനെയും കുട്ടികളെയും നോക്കി വീട്ടിൽ ഇരിക്കുക എന്നതാണ് ഒരു പെണ്ണിൻറെ ജോലി. അതിനിടയിൽ മറ്റു പല ജോലികൾക്കും പോകാൻ നോക്കിയാൽ ഇതായിരിക്കും അവസ്ഥ. കല്യാണം കഴിഞ്ഞാലും പണിക്ക് പോകണം എന്ന് വാശിപിടിക്കുന്ന നമ്മുടെ നാട്ടിലെ അഹങ്കാരികളായ പെൺകുട്ടികൾക്ക് ഇതൊരു പാഠമായിരിക്കട്ടെ” – എന്നാണ് ഒരു വ്യക്തി ഫേസ്ബുക്കിൽ കമൻറ് ചെയ്തത്.
പെൺകുട്ടികളുടെ വിവാഹപ്രായം 16 ആക്കി കുറയ്ക്കണമെന്നാണ് മറ്റൊരു പണ്ഡിതൻ വാദിക്കുന്നത്. ഇതിലൂടെ വിവാഹമോചനങ്ങൾ കുറയ്ക്കുവാൻ സാധിക്കും എന്നാണ് ഇയാളുടെ വാദം. പെൺകുട്ടികൾ അവിഹിതമായി വിദ്യാഭ്യാസം നേടുന്നത് കൊണ്ടും സാമ്പത്തികമായി സ്വതന്ത്രമാവുന്നതും കൊണ്ടുമാണ് വിവാഹമോചനങ്ങൾ കൂടുന്നത്. ഇതിനുള്ള ഏക പോംവഴി പെൺകുട്ടികളെ പത്താംക്ലാസ് കഴിഞ്ഞ ഉടനെ തന്നെ കെട്ടിച്ചു വിടുക എന്നതാണ് എന്നാണ് ഇയാൾ പറയുന്നത്. പാശ്ചാത്യ രാജ്യങ്ങൾ എല്ലാം പെൺകുട്ടികളുടെ വിവാഹപ്രായം പതിനാറായി നിശ്ചയിച്ചുകഴിഞ്ഞു എന്നാണ് ഇയാൾ പറയുന്നത്. നിരവധി ആളുകളാണ് ഇദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ എത്തുന്നത്.