മലയാള സിനിമ ചരിത്രത്തിലെ മികച്ച വിജയങ്ങളിൽ ഒന്നാണ് നിവിൻ പൊളി നായകനായ പ്രേമം, സംവിധായകൻ അൽഫോൻസ് പുത്രൻ കൂടുതലും പുതുമുഖങ്ങളെ വച്ച് അണിച്ചൊരുക്കിയ സൂപ്പർ ഹിറ്റ് ചിത്രം പ്രേമം മറ്റ് ഭാഷകളിലും വൻ വിജയമായിരുന്നു, ചിത്രത്തിൽ മൂന്ന് പുതുമുഖ നായികമാരായിരുന്നു ചിത്രത്തിലെ ഏറ്റവും വലിയ പ്രേത്യേകത ഒരുപക്ഷെ അതുകൊണ്ട് തന്നെയാണ് ചിത്രം ഇത്രയും ജനശ്രദ്ധ ആകർഷിച്ചത്..
ആ ഒരൊറ്റ ചിത്രാം കൊണ്ടാണ് ഒരു നടൻ എന്ന നിലയിൽ നിവിൻ ഇത്രയും ഉയരത്തിൽ എത്തിയത്, മലയാളത്തിന് പുറമെ തമിഴിലും നിവിൻ ഒരു തരംഗമായി മാറുകയായിരുന്നു, ഇപ്പോൾ പ്രേമം സിനിമയെ കുറിച്ച് സംവിധായകൻ അൽഫോൻസ് ചില തുറന്ന് പറച്ചിലുകൾ നടത്തുകയായിരുന്നു, ജോര്‍ജാവാന്‍ താന്‍ ആദ്യം തീരുമാനിച്ചത് ദുല്‍ഖറിനെയായിരുന്നുവെന്ന് സംവിധായകന് അല്‍ഫോന്‍സ് പറയുന്നു.
ഒരുപക്ഷെ നിവിനേക്കാളും ഒരുപടി മികച്ചതായേനെ എന്നാണ് ഈ വർത്തയയോട് ആരാധകർ പ്രതികരിക്കുന്നത്… മറ്റ് അണിയറ പ്രവർത്തകർക്കും നിര്‍മ്മാതാവ് അന്‍വര്‍ റഷീദും ജോർജായി മനസ്സിൽ കണ്ടിരുന്നത് ദുല്‍ഖറിനെയായിരുന്നു കണ്ടിരുന്നത്. എന്നാല്‍ നിവിനുമായുള്ള വ്യക്തിപരമായ അടുപ്പമാണ് ഈ ചിത്രത്തിലേക്ക് നിവിനെ എത്തിച്ചതെന്ന് അല്‍ഫോന്‍സ് പുത്രന് പറഞ്ഞു. ഫിലിം കമ്ബാനിയന് മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് അല്‍ഫോന്‍സ് പുത്രന്റെ വെളിപ്പെടുത്തല്‍. ചിത്രത്തില്‍ സൗബിന് സാഹിറും വിനയ്ഫോര്‍ട്ടും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.