ബിഗ്ബോസ് സീസൺ 6ലെ ശക്തരായ രണ്ട് വ്യക്തികളാണ് ജിന്റെയും ഗബ്രിയും.ഏറ്റവും പുതിയ പ്രമോ പ്രകാരം ഇരുവരും ടാസ്ക്കിനിടയിൽ നേർക്കുനേർ ആക്രമണം നടത്തിയെന്നാണ് മനസിലാകുന്നത്. എല്ലാ സീസണിസലും പതിവായി ഉണ്ടാകാറുള്ള ടാസ്ക്കുകളിൽ ഒന്നാണ് ഡെയ്ഞ്ചറസ് കോയിൻ ടാസ്ക്ക്. അടുത്ത ആഴ്ചയിലെ പവർ ടീമിനെ കണ്ടെത്താനുള്ള ടാസ്ക്കുകളാണ് ഹൗസിൽ ഇപ്പോൾ നടക്കുന്നത്.അതേ സമയം ഏറ്റവും കൂടുതൽ പോയിന്റുമായി ഇപ്പോഴത്തെ പവർ ടീമിനോട് ഏറ്റുമുട്ടാൻ അവസാന റൗണ്ടിലേക്ക് എത്തിയത് ജാസ്മിൻ, ജിന്റോ, അൻസിബ എന്നിവർ അടങ്ങിയ ഡെൻ ടീമാണ്. പവർ ടീം അംഗങ്ങൾ റിഷി, ഗബ്രി, ശ്രീരേഖ എന്നിവരെല്ലാമാണ്. കായികക്ഷമത ഏറെ ആവശ്യമുള്ള ടാസ്ക്കാണ് ഡെയ്ഞ്ചറസ് കോയിൻ ടാസ്ക്ക്. ബസർ അടക്കുമ്പോൾ ഗെയിം ആരംഭിക്കും. അവസാനത്തെ ബസർ അടിക്കുമ്പോൾ ആരുടെ ദേഹത്താണോ ഡെയ്ഞ്ചറസ് കോയിനുള്ളത് അവർ ഗെയിമിൽ നിന്നും പുറത്താകും.
ഏറ്റവും അവസാനം അവശേഷിക്കുന്നയാളുടെ ടീമാണ് വിജയിക്കുക. ടാസ്ക്കെന്ന് വരുമ്പോൾ തങ്ങളുടെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് കളിക്കുന്ന രണ്ടുപേരാണ് ജിന്റോയും ഗബ്രിയും. പ്രമോയിൽ റിഷിയെല്ലാം വളരെ മനോഹരമായി ഗെയിം കളിക്കുന്നത് കാണാം.അതിനിടയിലാണ് ജിന്റോ ഗബ്രിയുടെ ശരീരത്തിൽ ഡെയ്ഞ്ചറസ് കോയിൻ പതിപ്പിക്കുന്നത്. ശേഷം അത് തിരിച്ച് പതിപ്പിക്കാൻ വേണ്ടി ജിന്റോയെ ഗബ്രി പിടിച്ച് വെക്കുന്നതും ഇരുവരും കൂടി മറിഞ്ഞ് വീഴുന്നതും പ്രമോയിൽ കാണാം. ഗബ്രിയുടെ നെഞ്ചത്തേക്കാണ് ജിന്റോ വീണത്. നിലത്ത് വീണിട്ടും ഇരുവരും പരസ്പരം പിടിവിടാതെ തറയിൽ കിടന്ന് മല്ല് പിടിക്കുകയാണ്.രംഗം വഷളാകുന്നുവെന്ന് മനസിലാക്കി ഹൗസ്മേറ്റ്സ് ഓടി എത്തി ഇരുവരേയും പിടിച്ച് മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. ടാസ്ക്കിനിടയിൽ ഇരുവരും നേർക്കുനേർ ആക്രമണം നടത്തുന്നത് പോലെയാണ് പ്രമോയിൽ നിന്നും വ്യക്തമാകുന്നത്. പ്രമോ വൈറലായതോടെ ശാരീരികമായി ഏറ്റുമുട്ടിയതിന്റെ പേരിൽ ഇരുവരും റെഡ് കാർഡ് കിട്ടി പുറത്താകുമോയെന്ന സംശയമാണ് പ്രേക്ഷകർക്ക്.