മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകരിൽ ഒരാളാണ് ഒമർലുലു. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് ഇദ്ദേഹം. ഈ കഴിഞ്ഞ ദിവസം ഇദ്ദേഹം ചില പരാമർശങ്ങൾ നടത്തിയിരുന്നു. നോമ്പ് കാരണം ഭക്ഷണം ഒന്നും കിട്ടാനില്ല എന്നായിരുന്നു താരം പരാമർശം നടത്തിയത്. ഈ പരാമർശം അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴക്കപെടുകയും ചെയ്തു. കടുത്ത സൈബർ ആക്രമണം ആണ് ഒമർ ലുലുവിനെതിരെ ഉണ്ടായത്.
നിരവധിപേർ സാമൂഹ്യമാധ്യമങ്ങളിൽ ഇദ്ദേഹത്തെ അധിക്ഷേപിക്കുന്നുണ്ടായിരുന്നു. ഇപ്പോഴിതാ സൈബർ ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇദ്ദേഹം. നോമ്പ് എടുക്കരുത് എന്ന് താൻ പറഞ്ഞിട്ടില്ല എന്നാണ് ഒമർലുലു വ്യക്തമാക്കുന്നത്. ഹോട്ടൽ അടച്ചു ഇടരുത് എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് താരം ഒരു കുറിപ്പ് എഴുതി. ആ കുറിപ്പിലൂടെ.
തെറ്റ് എന്റെ ഭാഗത്താണ് സിനിമാ തീയേറ്റര്‍ തുറക്കാത്തതും ഹോട്ടല്‍ തുറക്കാത്തതും ഒരേപോലെ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു.ഞാന്‍ ഇന്നലെ എനിക്ക് നിഷ്കളങ്കമായി മനസ്സില്‍ തോന്നിയ ഒരു കാര്യം പറഞ്ഞൂ എന്റെ ഉമ്മ വരേ ഇന്നലെ എന്നെ തള്ളി പറഞ്ഞു അതോടെ ഞാന്‍ ഒന്ന് ഒറപ്പിച്ചു എന്റെ ഉമ്മയെ എനിക്ക് വേണം മതമില്ലാത്ത എന്നെ ഉമ്മച്ചിക്ക് പോലും വേണ്ട ഇനി മുതല്‍ ഇസ്ലാം മതം ഒന്ന് പഠിക്കാന്‍ തീരുമാനിച്ചു.
Happy Wedding എന്ന എന്റെ ആദ്യ സിനിമ തന്നെ നോമ്പ് കാരണം മറ്റ് റിലീസുകള്‍ വരാത്ത കാരണം രക്ഷപ്പെട്ട സിനിമയാണ് ആ ഞാന്‍ അത് ഒരിക്കലും മറക്കാന്‍ പാടില്ലായിരുന്നു.ഇപ്പോ തന്നെ എന്റെ FB,Insta followers കുറഞ്ഞു മൊത്തം എനിക്ക് നഷ്ടം മാത്രം എനിക്ക്. പാവം ഞാന്‍??
അതേ രക്ഷപ്പെടണമെങ്കില്‍ നായകനെ നീട്ടി വിളിച്ചോളിന്‍ പടച്ചോനെ കാത്തോളി എന്ന്.
അവന് വരും വന്നിരിക്കു. He is a Monster?? അവനെ വിളിച്ചാ വിളിപ്പുറത്താ Result. Just check it.
പടച്ചവന് എല്ലാവരെയും അനുഗ്രഹിക്കട്ട.