സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളില്‍ പ്രതികരണവുമായി നടി നിവേദ പേതുരാജ്. തമിഴ്നാട് കായികമന്ത്രിയും മുന്‍നടനുമായ ഉദയനിധി സ്റ്റാലിന്‍ ദുബായില്‍ നടിക്ക് 50 കോടി വിലമതിക്കുന്ന ആഡംബര വസതി വാങ്ങി നല്‍കിയെന്നും അവിടെയാണ് നടി താമസിക്കുന്നതെന്നുമുള്ള പ്രചരണം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
യൂട്യൂബര്‍ സവുക്കു ശങ്കറാണ് വിവാദ പരാമര്‍ശം നടത്തിയത്. ഈ വിഡിയോ സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ വൈറലായിരുന്നു. ഈ പ്രചരണത്തിലാണ് പ്രതികരണവുമായി നടി നിവേദ പേതുരാജ് എത്തിയത്.എക്സിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
ദുബായില്‍ കുടുംബസമേതം വര്‍ഷങ്ങളായി താമസിക്കുന്ന വ്യക്തിയാണ് താനെന്നും സാമ്പത്തികമായി ആരോടും തനിക്ക് ഇതുവരെ സഹായം ചോദിക്കേണ്ടി വന്നിട്ടില്ലെന്നും നിവേദ വ്യക്തമാക്കി. ഒരു കുടുംബത്തിന്റെ പ്രശസ്തി നശിപ്പിക്കുന്നതിന് മുമ്പ് കൃത്യമായ വിവരങ്ങള്‍ പരിശോധിക്കണമെന്നും നടി മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
”എനിക്ക് വേണ്ടി ആരോ ഉദാരമായി പണം ചെലവഴിക്കുന്നു എന്ന ഒരു വ്യാജവാര്‍ത്ത പ്രചരിക്കുന്നുണ്ട്. ഇതുവരെ ഞാന്‍ മൗനം പാലിക്കുകയായിരുന്നു, കാരണം ഒരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ക്കുന്നതിന് മുന്‍പ് അത് സത്യമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാനുള്ള മനുഷ്യത്വം എല്ലാവരും കാണിക്കുമെന്ന് ഞാന്‍ വിചാരിച്ചുപോയി.
കുറച്ചു ദിവസങ്ങളായി ഞാനും കുടുംബവും കടുത്ത സമ്മര്‍ദത്തിലായിരുന്നു. ഇത്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കൂ. ഞാന്‍ വളരെ മാന്യമായ ഒരു കുടുംബത്തില്‍ നിന്നാണ് വരുന്നത്. 16 വയസ്സ് മുതല്‍ ഞാന്‍ സാമ്പത്തികമായി സ്വതന്ത്രയും സ്ഥിരതയുള്ളവളുമാണ്.
എന്റെ കുടുംബം ഇപ്പോഴും ദുബായിലാണ് താമസിക്കുന്നത്. ഞങ്ങള്‍ 20 വര്‍ഷത്തിലേറെയായി ദുബായില്‍ ഉണ്ട്.
ഞാന്‍ ഒരിക്കലും ഒരു നിര്‍മാതാവിനോടും സംവിധായകനോടും നായകനോടും എന്നെ കാസ്റ്റ് ചെയ്യാനോ സിനിമ അവസരങ്ങള്‍ തരാനോ ആവശ്യപ്പെട്ടിട്ടില്ല.
ഞാന്‍ 20 ലധികം സിനിമകള്‍ ചെയ്തിട്ടുണ്ട്. അതെല്ലാം ഞാന്‍ സ്വപ്രയത്നം കൊണ്ട് കണ്ടെത്തിയതാണ്. പണത്തോടോ സിനിമയോടോ ഇതുവരെ ആര്‍ത്തി കാണിച്ചില്ല. എന്നെക്കുറിച്ച് പറഞ്ഞുണ്ടാക്കുന്ന കാര്യങ്ങള്‍ സത്യത്തില്‍നിന്ന് ഏറെ അകലെയാണ്. 2002 മുതല്‍ ഞങ്ങള്‍ ദുബായില്‍ ഒരു വാടക വീട്ടിലാണ് താമസിക്കുന്നത്. കൂടാതെ, 2013 മുതല്‍ റേസിങ് എന്റെ അഭിനിവേശമാണ്.
ചെന്നൈയില്‍ റേസിങ് സംഘടിപ്പിക്കുന്നതിനെക്കുറിച്ച് എനിക്ക് യാതൊരു ധാരണയുമില്ലായിരുന്നു. വളരെ ലളിതമായ ജീവിതമാണ് ഞാന്‍ നയിക്കുന്നത്. ജീവിതത്തില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ അതിജീവിച്ച ശേഷമാണ് മാനസികമായും വൈകാരികമായും മികച്ച അവസ്ഥയില്‍ ഇപ്പോള്‍ ഞാന്‍ ജീവിക്കുന്നത്. നിങ്ങളുടെ കുടുംബത്തിലെ സ്ത്രീകളെപ്പോലെ മാന്യവും സമാധാനപരവുമായ ജീവിതം തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
നിയമപരമായി യാതൊരു നടപടിയും ഞാന്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല. കാരണം മാധ്യമപ്രവര്‍ത്തനത്തില്‍ അല്‍പം മനുഷ്യത്വം ബാക്കിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നെക്കുറിച്ച് എന്തെങ്കിലും വാര്‍ത്ത കൊടുക്കുന്നുവെങ്കില്‍ എന്റെ കുടുംബത്തിന്റെ മാന്യത തകര്‍ക്കുന്നതിന് മുന്‍പ് യാഥാര്‍ഥ്യം എന്തെന്ന് അന്വേഷിക്കണമെന്ന് അപേക്ഷിക്കുന്നു. എന്റെ കുടുംബത്തെ മാനസികാഘാതത്തിലൂടെ കൊണ്ടുപോകരുത്. എന്നോടൊപ്പം നിന്നവര്‍ക്കും എനിക്ക് വേണ്ടി ശബ്ദിച്ചവര്‍ക്കും നന്ദി. സത്യം എന്നും നിലനില്‍ക്കട്ടെ.”നിവേദയുടെ വാക്കുകള്‍.
ടിക് ടിക് ടിക്, സങ്കത്തമിഴന്‍, ഒരു നാള്‍ കൂത്ത് തുടങ്ങിയ സിനിമകളിലൂടെ സുപരിചിതയായ നടിയാണ് നിവേദാ പേതുരാജ്. ഫസ്റ്റ് ലെവല്‍ ഫോര്‍മുല കാര്‍ റേസിങ്ങില്‍ യോഗ്യത നേടിയ ഡ്രൈവര്‍ കൂടിയാണ് താരം.
പുറത്തായതിന് പിന്നാലെ ഏഷ്യാനെറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ശരണ്യ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ഈ ഡ്രസ്സിങ് രീതി…
മലയാളം ബിഗ്ബോസിലൂടെ കോളിളക്കം തീർത്ത താരങ്ങളാണ് ഗബ്രിയും ജാസ്മിനും.100 ദിവസം വീടിനകത്തുനിന്ന് ഫൈനല്‍ ഫൈവിലേക്ക് എത്തുമെന്ന് എല്ലാവരും കരുതിയിരുന്ന താരമാണ്…
64 വയസ്സുള്ള പുരുഷൻ ഒരു ട്രാൻസ് സ്ത്രീയുടെ കാർ ഇടിച്ച് മരിച്ചു. തുടർന്ന് ഒമ്പത് തവണ കുത്തിപ്പരിക്കേൽപ്പിക്കുന്നതിന് മുമ്പ് ട്രാൻസ്…
ബിഗ്ബോസിലൂടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായി സൗഹൃദത്തിലായതും ഇരുവരുടെയും പ്രവൃത്തികളുമൊക്കെയാണ് നെഗറ്റീവ് കമന്റുകള്‍ക്ക് കാരണമായത്.അതേ സമയം…
കിടിലം ഫിറോസിന്റെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.താരം പറയുന്ന കാര്യങ്ങൾ ഇതാണ്,'സിബിന്റെ കാര്യത്തില്‍ അദ്ദേഹം പറയുന്നത് മെന്റല്‍ ഫ്രസ്‌ട്രേഷന്‍ കാരണം പുറത്ത്…
സാം പിത്രോഡയുടെ 'വംശീയ' പരാമർശത്തെച്ചൊല്ലി വിവാദം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ, 'രാജ്യത്ത് എൻ-ടൈപ്പ് വിഭാഗക്കാരും മംഗോളിയക്കാരുമുണ്ടെന്ന്' അവകാശപ്പെട്ടുകൊണ്ട് കോൺഗ്രസ് നേതാവ് അധിർ…