മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാമന്ത. നാഗചൈതന്യ ആയിരുന്നു സാമന്തയുടെ ഭർത്താവ്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരും തമ്മിൽ വിവാഹിതരായത്. ഇരുവരും തമ്മിൽ വിവാഹമോചനം നേടാൻ പോവുകയാണ് എന്ന വാർത്തകൾ കഴിഞ്ഞ കുറേ ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഇപ്പോൾ ഇതിന് വിരാമമിട്ടുകൊണ്ട് സാമന്ത നേരിട്ട് തന്നെ എത്തിയിരിക്കുകയാണ്. വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇവർ. ട്വിറ്ററും ഇൻസ്റ്റഗ്രാമും വഴിയാണ് ഇവർ വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഇരുവരെയും തമ്മിൽ ഒന്നിപ്പിക്കാൻ നാഗചൈതന്യയുടെ പിതാവ് നാഗാർജ്ജുന പരമാവധി ശ്രമിച്ചു. എന്നാൽ അദ്ദേഹം പരാജയപ്പെടുകയായിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നാഗാർജുന. ട്വിറ്ററിലാണ് അദ്ദേഹം സാമന്തയ്ക്ക് വിടവാങ്ങൽ കുറിപ്പ് നൽകിയത്. തൻറെ മകനും സാമന്തയും തമ്മിൽ നടന്ന സംഭവങ്ങൾ ദൗർഭാഗ്യകരമാണെന്നും സാമന്ത എന്നും തങ്ങളുടെ കുടുംബത്തിൻ്റെ പ്രിയപ്പെട്ട മകൾ ആയിരിക്കുമെന്നും നാഗാർജുന ട്വിറ്ററിൽ കുറിച്ചു. നിരവധി ആളുകളാണ് ഇപ്പോൾ ഈ വാക്കുകൾ ഏറ്റെടുത്തുകൊണ്ട് രംഗത്തെത്തുന്നത്.
“വളരെ വിഷമത്തോടെ, ഞാൻ ഇത് പറയട്ടെ! സാമന്തയും ചൈതന്യയ്ക്കും ഇടയിൽ നടന്നത് വളരെ ദൗർഭാഗ്യകരമാണ്. ഒരു ഭാര്യക്കും ഭർത്താവിനും ഇടയിൽ നടക്കുന്ന കാര്യങ്ങൾ എല്ലാം അവരുടെ പേഴ്സണൽ കാര്യങ്ങൾ ആണ്. സാമന്തയും ചൈതന്യയും എനിക്ക് പ്രിയപ്പെട്ടവരാണ്. സാമന്തയുടെ ഒപ്പം ചിലവഴിച്ച എല്ലാ നിമിഷവും ഞാനും എൻറെ കുടുംബവും എല്ലാകാലവും ഓർത്തു വയ്ക്കും! ദൈവം രണ്ടു പേരെയും അനുഗ്രഹിക്കട്ടെ, അവർക്ക് ശക്തി പകരട്ടെ” – ഇതായിരുന്നു നാഗാർജുന ട്വിറ്ററിൽ കുറിച്ചത്.
വളരെ രൂക്ഷമായ ഭാഷയിലാണ് ഇപ്പോൾ മലയാളികൾ സാമന്തയ്ക്ക് എതിരെ പ്രതികരിക്കുന്നത്. പെൺകുട്ടികൾ ആയാൽ ഇത്രയും അഹങ്കാരം പാടില്ല എന്നാണ് മലയാളി അമ്മാവന്മാരും അമ്മായിമാരും പറയുന്നത്. ഒരു പാവം പയ്യൻ്റെ ജീവിതം തകർത്തപ്പോൾ സമാധാനമായല്ലോ എന്നാണ് സാമന്തയോട് മലയാളികൾ ചോദിക്കുന്നത്. ഇതുകൊണ്ടാണ് പെൺകുട്ടികളെ വിവാഹം കഴിഞ്ഞാൽ ജോലിക്ക് വിടാൻ പാടില്ല എന്ന് പറയുന്നത് എന്നാണ് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്. പെൺകുട്ടികളുടെ വിവാഹപ്രായം പതിനാറാക്കി കുറയ്ക്കണം എന്നും മലയാളികൾക്കിടയിൽ നിന്നും അഭിപ്രായമുയർന്നു.