ന്യൂഡല്‍ഹി; സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. നൊബേല്‍ സമ്മാന കമ്മിറ്റി ഡപ്യൂട്ടി ലീഡര്‍ അസ്ലെ തോജെ ഇക്കാര്യം പറഞ്ഞുവെന്നായിരുന്നു ചില ഇംഗീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ ഇപ്പോഴിത താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് നൊബേല്‍ സമ്മാന കമ്മിറ്റി ഡപ്യൂട്ടി ലീഡര്‍ അസ്ലെ തോജെ.മാധ്യമങ്ങള്‍ ചെയ്യുന്നത് പോലെ താന്‍ പറഞ്ഞിട്ടില്ലെന്നും വ്യാജ വാര്‍ത്ത ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അസ്ലെ തോജെ പറഞ്ഞു.
യുക്രെയ്ന് പ്രതിസന്ധിയില്‍ മോദി ഇടപെടുകയും ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ റഷ്യയ്ക്കു മുന്നറിയിപ്പു നല്‍കുകയും ചെയ്തതിനെ വാര്‍ത്താ ചാനലില്‍ അസ്ലി തൊജെ അഭിനന്ദിച്ചിരുന്നു. ഇതിനെയാണ് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചത്.
അതേസമയം വിഖ്യാതമായ സോള്‍ സമാധാന പുരസ്കാരം മോദിക്ക് ലഭിച്ചിട്ടുണ്ട്. 2018ല്‍ ആയിരുന്നു പുരസ്കാരം ലഭിച്ചത്. രാജ്യാന്തര തലത്തിലെ സഹകരണത്തിനും ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്കും നല്കിയ സംഭാവനകള്‍ പരിഗണിച്ചായിരുന്നു പുരസ്കാരം.
സോള്‍ പുരസ്കാരം നേടിയ പലരും പിന്നീട് നൊബേല്‍ സമാധാന പുരസ്കാരവും നേടിയിട്ടുണ്ട്. അതേസമയം 2018ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിച്ചത് മനുഷ്യാവകാശ പ്രവര്‍ത്തകനും രണ്ട് സംഘടനകള്‍ക്കുമാണ്.
ബെലാറുസ് മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ അലിസ് ബിയാലിയാട്സ്കിക്കാണ് പുരസ്കാരം. മനുഷ്യാവകാശ സംഘടനകളായ മെമ്മോറിയല്‍ (റഷ്യ), യുസെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (യുക്രൈന്) എന്നീ സംഘടനകളാണ് നൊബേല്‍ സമ്മാനം പങ്കിട്ടത്.
സ്വന്തം രാജ്യത്ത് ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനും സമാധാനപരമായ വികസനത്തിനും വേണ്ടി നിതാന്ത പരിശ്രമം നടത്തിയ വ്യക്തിത്വമാണ് അലിസ് ബിയാലിയാട്സ്കി. മനുഷ്യാവകാശ സംരക്ഷണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് യുസെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിനെയും മെമ്മോറിയലിനെയും പുരസ്കാരത്തിന് അര്‍ഹമാക്കിയത്.