മലയാളം കയറി പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മണിയൻപിള്ള രാജു. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി മണിയൻപിള്ളരാജു മലയാളസിനിമയിൽ സജീവമാണ്. മോഹിനിയാട്ടം എന്ന സിനിമയിലൂടെ ആണ് താരം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ഈ ചിത്രം 1975 വർഷത്തിലായിരുന്നു പുറത്തിറങ്ങിയത്. 1981 വർഷത്തിൽ പുറത്തിറങ്ങിയ ബാലചന്ദ്രമേനോൻ ചിത്രമായിരുന്നു മണിയൻ പിള്ള അഥവാ മണിയൻ പിള്ള. ഇവിടെ ആയിരുന്നു നടൻറെ കരിയർ മാറിമറിഞ്ഞത്. കരിയർ മാത്രമല്ല മണിയൻപിള്ളരാജു എന്ന പേരും അതിനുശേഷമാണ് കിട്ടിയത്. ഇപ്പോൾ പെരുമാറ്റത്തിനെ സംബന്ധിച്ചുള്ള കാര്യങ്ങൾ വെളിപ്പെടുത്തി എത്തുകയാണ് താരം.
സുധീർകുമാർ എന്നാണ് നടൻറെ ശരിയായ പേര്. മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിന് ശേഷം ആയിരുന്നു മണിയൻപിള്ള രാജു എന്ന പേര് സ്വീകരിച്ചത്. ഇപ്പോൾ തുടക്കകാലത്ത് നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ച് താരം പറയുകയാണ്. “സുധീർ എന്ന പേരിൽ ഇപ്പോൾ ആരും വിളിക്കാറില്ല. അഥവാ അങ്ങനെ ആരെങ്കിലും വിളിച്ചാലും തിരിഞ്ഞു നോക്കാറുണ്ട്. മണിയൻ പിള്ള അഥവാ മണിയൻ പിള്ള എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ ഓട്ടോമാറ്റിക് ആയി പെരുമാറുകയായിരുന്നു. വീട്ടിൽ വിളിച്ചിരുന്ന പേരാണ് രാജു എന്നത്. അതിനോടൊപ്പം മണിയൻപിള്ള എന്ന പേരുകൂടി ചേരുകയായിരുന്നു. ഇപ്പോൾ മണിയൻപിള്ള എന്ന പേരുള്ളത് പാസ്പോർട്ടിലും ബാങ്ക് അക്കൗണ്ടും ആധാർ കാർഡും മാത്രമാണ്” – താരം പറയുന്നു.
ആദ്യമായി സെറ്റിൽവച്ച് കരഞ്ഞ ഒരു അനുഭവത്തെ കുറിച്ചും താരം പറയുന്നുണ്ട്. രണ്ടാമത്തെയോ മൂന്നാമത്തെയോ സിനിമ ചെയ്യുമ്പോൾ ആയിരുന്നു അത്. പ്രേം നസീർ, കെപി ഉമ്മർ, ബഹദൂർ എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ആ സിനിമയിൽ അഭിനയിച്ചതിന് 250 രൂപ ആയിരുന്നു പ്രതിഫലം. മൂന്ന് ഘട്ടമായിരുന്നു പ്രതിഫലം ലഭിച്ചത്. അന്ന് ഡയറക്ട് റെക്കോർഡിങ് ആയിരുന്നു. ഡബ്ബിങ് വളരെ കുറവായിരുന്നു. ഈ സംഭവം അന്ന് ആരോടും തുറന്നു പറഞ്ഞിട്ടില്ല എന്നാണ് മണിയൻപിള്ളരാജു എന്ന് പറയുന്നത്.
ഞാനും ബഹദൂർ ഇക്കയും ആണ് ഒരു രംഗത്തിൽ അഭിനയിക്കുന്നത്. ഒരേപോലെയുള്ള ബനിയൻ ധരിച്ച് നടന്നു പോവുകയാണ്. ആ സമയത്ത് ഒരു പട്ടി മാലയുമായി ഓടി വരും. ആ മാല പട്ടിയുടെ വായിൽ നിന്നും നിനക്ക് അത് എവിടെ നിന്നും കിട്ടി എന്ന് ചോദിക്കുന്നതാണ് സീൻ. ഡയറക്ടർ ആക്ഷൻ പറയുകയും ഞങ്ങൾ രണ്ടുപേരും നടക്കുകയും ചെയ്തു. എന്നാൽ പറഞ്ഞ സമയത്ത് പട്ടി വന്നില്ല, പിന്നീട് ആയിരുന്നു പട്ടി വന്നത്. പിന്നീട് പട്ടി വന്നപ്പോൾ മാല എടുക്കുകയും ചെയ്തു. അപ്പോൾ സംവിധായകൻ കട്ട് പറഞ്ഞു. ഉടൻതന്നെ ബഹദൂർ ഇക്കാ ഇങ്ങനെ പറഞ്ഞു – “ബാസ്റ്റർഡ്, ആ പട്ടിക്ക് ഉള്ള കോമൺസെൻസ് തനിക്ക് ഇല്ലേ? ഇതിനകത്ത് ഫിലിം അല്ലേ ഓടുന്നത്?”. പെട്ടെന്ന് സംവിധായകൻ തന്നെ പിന്തുണച്ചുകൊണ്ട് സംസാരിച്ചു. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം ഉണ്ടായത്. മാറിനിന്ന് ഒരുപാട് കരഞ്ഞു. ഇത് കണ്ടപ്പോൾ ബഹദൂർ ഇക്കാ അടുത്തുവന്ന് സമാധാനപ്പെടുത്തി. പെട്ടെന്ന് ദേഷ്യം വരും എങ്കിലും വളരെ നല്ല മനുഷ്യനാണ് അദ്ദേഹം. “ഇങ്ങനെ കരയുക ഒന്നും ചെയ്യരുത്, നല്ല ഭാവി ഉള്ളതാണ്” – ബഹദൂർ ഇക്കാ പറഞ്ഞതായി മണിയൻപിള്ളരാജു പറയുന്നു.
കുറച്ച് ദിവസം മുമ്പായിരുന്നു ബിഗ്ബോസ് വീട്ടിൽ അപ്സരയുടെ ഭർത്താവ് വന്നത്.വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇരുവരേയും സ്വീകരിച്ചത്. എല്ലാവരുമായും…
ഗബ്രിയുമായുള്ള ജാസ്മിന്റെ ബന്ധത്തില്‍ നിന്നും പൂര്‍ണമായും പുറത്ത് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് മാതാപിതാക്കള്‍. കഴിഞ്ഞ ഫാമിലി എപ്പിസോഡില്‍ ജാസ്മിന്റെ വാപ്പയും…
സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ നോറയുടെയും ഉപ്പയുടെയും വീഡിയോ ആണ്.തന്നോട് ഉപ്പാക്കുണ്ടായിരുന്ന ചെറിയ ഇഷ്ടക്കേടിനെക്കുറിച്ച് നോറ തന്നെ നേരത്തെ ബിഗ്…
ഫാമിലി വീക്കില്‍ ഏറ്റവും അവസാനമായിട്ടാണ് ജാസ്മിന്റെ മാതാപിതാക്കള്‍ ബിഗ് ബോസിലേക്ക് എത്തിയത്. അകത്ത് വന്നതിനുശേഷം മകള്‍ക്കുണ്ടായ മാറ്റങ്ങള്‍ക്കെതിരെയാണ് ജാസ്മിന്റെ പിതാവും…
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…
മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…