!!!മികച്ച നടനാവാൻ ഒരുങ്ങി മമ്മൂട്ടി. 12 വര്‍ഷത്തിന് ശേഷം തമിഴ് ചിത്രവുമായി മമ്മൂട്ടി എത്തിയ വര്‍ഷമായിരുന്നു കഴിഞ്ഞുപോയത്. ദേശീയ അവാര്‍ഡ് ജേതാവായ റാമിനൊപ്പമായിരുന്നു ആ വരവ്.പേരന്പ് എന്ന ചിത്രത്തിലൂടെ അമുദവനെന്ന കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയിരുന്നു. സിനിമാലോകവും ആരാധകരും ഈ കഥാപാത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. റോട്ടര്‍ഡാം, ഐഎഫ്എഫ് ഐ തുടങ്ങി നിരവധി ചലച്ചിത്രമേളകളില്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച നിരൂപക പ്രശംസയായിരുന്നു ചിത്രത്തിന് ലഭിച്ചത്. റിലീസിന് മുന്‍പ് തന്നെ തരംഗമായി മാറിയിരുന്നു ഈ സിനിമ.ഈ ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടിക്ക് ലഭിക്കുമെന്ന തരത്തിലുള്ള വിലയിരുത്തലും പുറത്തുവന്നിരുന്നു. മികച്ച നടനുള്ള നോമിനേഷനില്‍ അമുദവനായി പകര്‍ന്നാടിയ മമ്മൂട്ടിയും ഇടംപിടിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
പാപ്പയെ അവതരിപ്പിച്ച സാധന, മികച്ച സംവിധായകനുള്ള നോമിനേഷനില്‍ റാം, മികച്ച ചിത്രം, ഛായാഗ്രാഹണം, സംഗീതം തുടങ്ങിയ വിഭാഗങ്ങളിലും പേരന്പ് നോമിനേഷനിലുണ്ടെന്നുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്.തങ്കമീന്‍കള്‍ എന്ന സിനിമയിലൂടെയാണ് റാമിന് ആദ്യത്തെ ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നത്.
1989ൽ മതിലുകള്‍, ഒരു വടക്കൻ വീരഗാഥ എന്നീ സിനിമകളിലൂടേയും 93 ൽ പൊന്തൻമാട, വിധേയൻ എന്നീ ചിത്രങ്ങളിലൂടേയും 98ൽ ഡോ. ബാബസഹേബ് അംബേദ്കറിലൂടേയും മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയിട്ടുള്ള നടനാണ് മമ്മൂട്ടി. മെയ് അവസാന വാരത്തിനുള്ളില്‍ അവാര്‍ഡ് പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന. ബധായി ഹോ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഗജ്രാജ് റാവു, മന്റോയിലൂടെ നവാസുദ്ദീൻ സിദ്ധിഖി, മുള്ക്കിലൂടെ റിഷി കപൂര്‍, ഒമെര്ട്ടയിലൂടെ രാജ്കുമാര് റാവു എന്നിവരും ഇക്കുറി മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നോമിനേഷൻ ലഭിച്ചവരുടെ കൂട്ടത്തിലുള്പ്പെട്ടിട്ടുണ്ട്.