കർണാടകയിൽ വൈദ്യുതി ക്ഷാമം നേരിടുന്ന കർഷകർ വൈദ്യുതി ആവശ്യത്തിനായി സർക്കാർ ഓഫീസിലേക്ക് മുതലയെ കൊണ്ടുവന്നു.അതെ സമയം ഇതേ കാലയളവിൽ ഏകദേശം 9,000 മുതൽ 10,000 മെഗാവാട്ട് വരെ ആയിരുന്നു,എന്നാൽ ഈ വർഷം,വൈദ്യുതിആവശ്യം 15,000 മുതൽ 16,000 മെഗാവാട്ട് വർദ്ധിച്ചു. അതെ സമയം വൈദ്യുതി വാങ്ങുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാൻ യോഗം വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.മറ്റൊന്ന്,വൈദ്യുതി ജനറേറ്ററുകൾ സംസ്ഥാന സർക്കാരിന് വിൽക്കണമെന്നും മറ്റെവിടെയെങ്കിലും വിൽക്കരുതെന്നും വ്യാഴാഴ്ച ഉത്തരവിട്ടതായും സിദ്ധരാമയ്യ അറിയിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രമാണ് അവർ സംസാരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വരൾച്ച കാരണം ഒരു പ്രശ്നമുണ്ട്.എങ്കിലും വൈദ്യുതി വിതരണം ചെയ്യുന്നുണ്ട്.പൂർണ്ണമായ ലോഡ് ഷെഡ്ഡിംഗ് ഇല്ല.
Karnataka News – Farmers who are facing electricity shortages brought a crocodile to government office to press the demand for electricity. pic.twitter.com/YFqI4KVdxs
— News Arena India (@NewsArenaIndia) October 24, 2023
അതെ സമയം കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് സുപ്രിയ ശ്രിനേറ്റ് പാർട്ടി പങ്കിട്ട ഒരു വീഡിയോയിൽ, വൈദ്യുതി വിലക്കയറ്റത്തിന് ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള മുൻ കർണാടക സർക്കാരിനെ കുറ്റപ്പെടുത്തി. 2.50 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, 2023 മെയ് 12 ന് BJP നേതൃത്വത്തിലുള്ള ബൊമ്മൈ സർക്കാർ വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചുവെന്നും അടുത്ത ദിവസം കർണാടക നിയമസഭാ ഫലങ്ങൾ പ്രഖ്യാപിക്കുകയും കോൺഗ്രസ് പാർട്ടി അധികാരത്തിൽ വരികയും ചെയ്തുവെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.
മെയ് 12ന് പ്രഖ്യാപിച്ച ബൊമ്മൈ സർക്കാരിന്റെ ഉത്തരവ് കേന്ദ്രസർക്കാരിന്റെ പേരിൽ കോൺഗ്രസിന് തിരുത്താനാകില്ലെന്ന് ശ്രീനേറ്റ് ന്യായീകരിച്ചു. 2021ലെ ഇലക്ട്രിസിറ്റി (നിയമത്തിലെ മാറ്റം മൂലമുള്ള ചെലവുകൾ സമയബന്ധിതമായി വീണ്ടെടുക്കൽ) ചട്ടങ്ങളിൽ ഭേദഗതി വരുത്തി, ഡിസ്കോമുകൾ എന്ത് വിലയ്ക്ക് വൈദ്യുതി സംഭരിച്ചാലും അത് മാറ്റമില്ലാതെ തുടരുമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയതായി കോൺഗ്രസിന്റെ ശ്രീനേറ്റ് അവകാശപ്പെട്ടു.