1983ലെ ഇന്ത്യയുടെ ലോകകപ്പ് വിജയം പറയുന്ന കഥയാണ് 83. ലോകകപ്പ് വിജയത്തിൻറെ കഥയോടൊപ്പം തന്നെ കപിൽ ദേവിൻ്റേ ജീവിതകഥയും ഈ ചിത്രം പറയുന്നുണ്ട്. ഈ മാസം പുറത്തിറങ്ങുന്ന ചിത്രത്തിൽ രൺവീർ സിംഗ് ആണ് നായകൻ. സിനിമാ പ്രേമികളും ക്രിക്കറ്റ് പ്രേമികളും ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തിനുവേണ്ടി കടുത്ത രീതിയിൽ രൺവീർ സിംഗ് അധ്വാനിച്ചിട്ടുണ്ട്.
ചിലപ്പോഴൊക്കെ രൺവീർ സിംഗ്ൻറെ നിശ്ചയദാർഢ്യം കണ്ടു കപിൽദേവും അത്ഭുതപ്പെട്ടുപോയി.കപിൽ ദേവിൻ്റെ രീതികൾ മനസ്സിലാക്കുവാൻ കുറച്ചുദിവസങ്ങൾ താരം ഇതിഹാസത്തോടൊപ്പം ചിലവഴിച്ചിരുന്നു. ഇതിനെക്കുറിച്ച് കപിൽദേവ് തന്നെ തുറന്നു പറയുന്നുണ്ട്. ക്യാമറ കണ്ടെത്താൻ പകച്ചുപോയി എന്നാണ് കപിൽ പറഞ്ഞത്. അത് മാറ്റാൻ തന്നെ സഹായിച്ചത് രൺവീർ ആണ്.
താൻ ആദ്യം വളരെ ആശയക്കുഴപ്പത്തിലായിരുന്നു. എപ്പോഴും രണ്ട് മൂന്ന് ക്യാമറകൾ ഉണ്ടാവും. പേടിക്കേണ്ട ആവശ്യമായ സമയം എടുത്താൽ അതിനോട് യോജിച്ച് പൊയ്ക്കോളും എന്ന് രൺവീർ സിംഗ് തന്നെ പറഞ്ഞു മനസ്സിലാക്കി. രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ എല്ലാം ശരിയായി. വീട്ടിൽ നിന്നുകൊണ്ട് തന്നെ തൻറെ ഭക്ഷണരീതികൾ ഉൾപ്പെടെ പല കാര്യങ്ങളും രൺവീർ പഠിച്ചു. ചിത്രത്തിൻറെ ആശയവുമായി സംവിധായകൻ സമീപിച്ചപ്പോൾ തനിക്ക് ആശയക്കുഴപ്പം ഉണ്ടായിരുന്നു. എങ്ങനെയൊക്കെയോ അവർ തന്നെ പറഞ്ഞ് ബോധ്യപ്പെടുത്തി.
സിനിമയ്ക്കായി താരങ്ങളെ താൻ പരിശീലിപ്പിച്ചിട്ടൊന്നുമില്ല എന്ന കപിൽ പറയുന്നു. ധർമ്മശാലയിൽ പോയി പരിശീലനം കാണുക മാത്രമാണ് താൻ ചെയ്തത്. ചിത്രത്തിൻറെ ട്രെയിലർ യൂട്യൂബിൽ ട്രെൻഡിങ് ആണ്. കബീർ ഖാൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കപിൽ ദേവിൻ്റേ ഭാര്യയുടെ വേഷത്തിൽ എത്തുന്നത് ദീപിക പദുക്കോൺ ആണ്.