ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയിൽ മികച്ചൊരു സ്ഥാനം നേടിയെടുത്ത നായികയാണ് കനിഹ. സൂപ്പർ നായകന്മാർക്കൊപ്പം ബിഗ് ബജറ്റ് സിനിമയിൽ ഭാഗമായിട്ടുള്ള കനിഹ ഇപ്പൊ സംവിധാന രാഗത്ത് ഒരു കൈ നോക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പഴശ്ശിരാജാ എന്ന മമ്മൂട്ടി ചിത്രം കനിഹയേ ലോക പ്രശസ്തയാക്കി മാറ്റി.
അതുപോലെ തന്നെ ഇപ്പോഴും മലയാളികൾ കാണാൻ ആഹ്രഹിക്കുന്ന ചിത്രമാണ് ഭാഗ്യദേവത. നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമാകാന്‍ കനിഹയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കുടുംബവും കരിയറും ഒരുപോലെയാണ് താരം കൊണ്ടുപോകുന്നത്. എന്നാല്‍ ജീവിതത്തില്‍ താന്‍ കടന്നു പോയ വിഷമ ഘട്ടങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.
ജീവിതത്തിൽ താൻ അനുഭവിച്ച വിഷമഘട്ടങ്ങൾ തുറന്ന് പറഞ്ഞിരിക്കുയാണ് താരം ഇപ്പോൾ. കനിഹ അഞ്ച് മാസം ഗര്‍ഭിണി ആയിരിക്കവെയാണ് തന്റെ ആദ്യത്തെ കുഞ്ഞിനെ നഷ്ടപ്പെട്ടു. ആ ഞെട്ടലിലില്‍ നിന്നും കരകയറാന്‍ ഒരുപാട് സമയമെടുത്തു. ശാരീരികവും മാനസികവുമായ വേദനയുടെ കടന്നു പോകുന്ന സമയത്താണ് തന്റെ ഭര്‍ത്താവ് ശ്യാമുമായി വേര്‍പിരിയുന്നെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. അതും തന്നെ വല്ലാതെ വേദനിപ്പിച്ചെന്നു താരം പറയുന്നു. എന്നാല്‍ ആ സമയങ്ങളില്‍ ഒക്കെ കൂടെ നിന്നത് ശ്യാം ആയിരുന്നു. ഇതൊക്കെ നുണയല്ലേയെന്നും കാര്യങ്ങളെക്കുറിച്ച് നമുക്ക് കൃത്യമായി അറിയാമല്ലോയെന്നും പറഞ്ഞ് അദ്ദേഹം ആശ്വസിപ്പിച്ചിരുന്നു.
എന്നാല്‍, രണ്ടാമത്തെ കുട്ടിയെ ജീവനോടെ കിട്ടാന്‍ സാധ്യത കുറവാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. പക്ഷേ, വിധിയെ തോല്‍പ്പിച്ച് ഞങ്ങള്‍ക്കവനെ കിട്ടി. കുഞ്ഞിന് ജനിച്ചപ്പോള്‍ തന്നെ ഹൃദയത്തിന് തകരാര്‍ ഉണ്ടായിരുന്നു. എന്റെ കയ്യില്‍ കുഞ്ഞിനെ തന്നിട്ട് വേഗം തന്നെ തിരിച്ചു വാങ്ങി. ചിലപ്പോള്‍ ഇനി അവനെ ഒരിക്കലും ജീവനോടെ കാണില്ലെന്നും അവര്‍ പറഞ്ഞു. അത് എന്നെ വല്ലാതെ തളര്‍ത്തി. പത്തു മാസം ചുമന്നു പെറ്റ കുഞ്ഞിന്റെ ജീവനാണ് എന്റെ കയ്യില്‍ നിന്ന് തട്ടിയെടുക്കുന്നത്. ഞാന്‍ അലറിക്കരഞ്ഞു, കനിഹ പറഞ്ഞു.
ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടത്താനായിരുന്നു ഡോക്ടര്‍മാരുടെ തീരുമാനം. പരാജയപ്പെട്ടാല്‍ കുട്ടിയുടെ മരണം ഉറപ്പ്. വിജയിച്ചാല്‍ തന്നെ ജീവിതത്തിലേയ്ക്ക് മടങ്ങി വരാന്‍ ഒരുപാട് കടമ്ബകള്‍ ഉണ്ട്. ഓരോ ദിവസവും അവര്‍ എന്നെക്കൊണ്ട് പല പേപ്പറുകളിലും ഒപ്പു വയ്പ്പിക്കുമായിരുന്നു. കുഞ്ഞിന്റെ ജീവന് അപകടത്തിലാണെന്നും എന്തെങ്കിലും പറ്റിയാല്‍ ആശുപത്രിയും ഡോക്ടര്‍മാരും ഉത്തരവാദികളല്ലെന്നുമുള്ള സമ്മത പത്രങ്ങളായിരുന്നു അതെല്ലാം. എല്ലാത്തിനുമൊടുവില്‍ അമ്ബതാം ദിവസമാണ് എനിക്കെന്റെ കുഞ്ഞിനെ കാണാന്‍ പറ്റുന്നത്, ഐസിയുവിലെ ഏകാന്തതയില്‍. സൂചി കുത്താത്ത ഒരിഞ്ചു സ്ഥലം ഉണ്ടായിരുന്നില്ല ആ കുഞ്ഞ് ശരീരത്തില്‍, കനിഹ പറയുന്നു.
രണ്ടു മാസം ഐസിയുവില്‍ മരണത്തോടു പോരാടിയാണ് വിജയിച്ചു ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ഇപ്പോഴും അവന്റെ ദേഹത്ത് ആ പാടുകളുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഞാന്‍ സജീവമാണ്. എന്റെ ഫേസ്ബുക്ക് പേജുകള്‍ നേരിട്ട് തന്നെയാണ് കൈകാര്യം ചെയ്യുന്നത്. മറ്റുള്ളവരെ വേദിപ്പിക്കുകയും അതില്‍ ആഹ്ളാദം കണ്ടെത്തി ആസ്വദിക്കുന്നതും ചിലരുടെ വിനോദമാണ്. വിവാഹ മോചന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടര്‍ന്നപ്പോള്‍ ഫോണ്‍ വിളിയുടെ തിരക്കായിരുന്നു. വല്ലാത്ത സങ്കടവും ദേഷ്യവും തോന്നിയിരുന്നു. പിന്നെ അത് വിട്ടു കളയുകയാണ് ചെയ്തത്. അമേരിക്കയിലെ ആശുപത്രിയിലാണ് അവന് ജനിച്ചത്. അവന് ഞങ്ങളുടെ അത്ഭുത ബാലനാണ് കനിഹ കൂട്ടിച്ചേര്‍ത്തു.