ബിഗ്ബോസിലൂടെ ജാസ്മിന്റെ കുടുംബത്തിനും വലിയ രീതിയിൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം സൈബർ ആക്രമണങ്ങൾക്കെതിരെ നടപടിയുമായി മുന്നോട്ട് നീങ്ങിയിരിക്കുകയാണ് താരത്തിന്റെ കുടുംബം. മോശമായ രീതിയില്‍ ബിഗ് ബോസിലെ കാര്യങ്ങളുടെ വിശദീകരണം എന്ന നിലയില്‍ ജാസ്മിന്റെ ഫോട്ടോ ഉപയോഗിച്ച് തമ്പ് നെയിലും വാക്കുകളും ഉണ്ടാക്കിയ സോഷ്യല്‍ മീഡിയ പേജുകള്‍ക്കെതിരെയാണ് ജാഫർ പരാതി നൽകിയിരിക്കുന്നത്. കൊല്ലത്തെ പുനലൂര്‍ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് അദ്ദേഹം പരാതി നല്‍കിയിരിക്കുന്നത്.പരാതിയെ സംബന്ധിച്ച് മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ ദിയ സന ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ദിയയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ-‘ബിഗ്ഗ് ബോസ്സിലെ ജാസ്മിൻ ജാഫറുമായി ബന്ധപ്പെട്ട ഒരു വിഷയമാണ്. ജാസ്മിനെതിരെ നടക്കുന്ന സൈബർ ബുള്ളിങ്ങുമായി ബന്ധപ്പെട്ട് യൂട്യൂബ് ഇൻസ്റ്റാ ഐഡികൾക്കെതിരെ ജാസ്മിന്റെ വാപ്പ ജാഫർ ഖാൻ പരാതിപ്പെട്ടിട്ടുണ്ട്.
മറ്റൊന്ന് മോശപ്പെട്ട രീതിയിൽ ജാസ്മിന്റെ ഫോട്ടോ ഉപയോഗിച്ച് തമ്പ് നെയിലുകളും വാക്കുകളും പറഞ്ഞ ചാനലിനെതിരെയാണ് പരാതിപെട്ടിരിക്കുന്നത്.ബിഗ്ഗ് ബോസ്സ് എന്ന ഷോയുടെ പേരിൽ വ്യക്തികളെ വളരെ മോശമായി ചിത്രീകരിച്ചു നടത്തുന്ന മറ്റുള്ളവരുടെ പേഴ്സണൽ ലൈഫിൽ ഇത്രക്കും തരം താഴ്ന്ന രീതിയിൽ ബുള്ളിങ് ചെയ്യുന്ന ഓരോരുത്തർക്കും ഇത് തന്നെയാകും അവസ്ഥ.. അഭിപ്രായ സ്വതന്ത്രമെന്നുള്ളതിനപ്പുറത്തേക്ക് വാക്കുകളും പ്രവർത്തികളും കൈവിട്ട് പോയിരിക്കുന്നു. ക്രിമിനൽ കേസും ഡിഫർമേഷൻ സ്യൂട്ടും ഫയൽ ചെയ്തിട്ടുണ്ട്.. ഇത് കുറച്ചു നേരത്തെ ആകാമായിരുന്നു ജാഫർ ഖാൻ പറയുന്നുണ്ട്.