മലയാളികളുടെ പ്രിയ നടന്മാരിൽ ഒരാളാണ് ഇന്നസെൻറ്. വർഷങ്ങൾക്ക് മുൻപ് തനിക്കുണ്ടായ ഒരു അനുഭവം വിവരിക്കുകയാണ് ഇദ്ദേഹം ഇപ്പോൾ. പുതിയ ബിസിനസ് സംരംഭങ്ങളോ അങ്ങനെ എന്തെങ്കിലും ഒക്കെ തുടങ്ങുമ്പോൾ ഉദ്ഘാടനത്തിന് വേണ്ടി സിനിമാതാരങ്ങൾ പലരും സമീപിക്കാറുണ്ട്. ഇതിനോട് അനുബന്ധിച്ച് ഒരു അനുഭവമാണ് ഇദ്ദേഹം വിവരിക്കുന്നത്. നാട മുറിക്കുമ്പോൾ ഒരിക്കലും ബിസിനസ് നശിച്ചു പോകട്ടെ എന്നൊന്നും പ്രാർത്ഥിക്കാറില്ല.
നന്നായി വരണമെന്ന് മാത്രമേ വിചാരിക്കുക യുള്ളൂ. കാരണം അങ്ങനെ ആയിക്കഴിഞ്ഞാൽ ഇനിയും പുതിയ കടകൾ തുടങ്ങുമ്പോൾ നമ്മൾ തന്നെ അവർ വിളിക്കുക യുള്ളൂ. ചില സിനിമാ നടൻമാരെ ഇപ്പോഴും വിളിക്കില്ല. അവർ ആരൊക്കെയാണ് എന്ന് താൻ പറയില്ല. കാരണം കൊണ്ടുവന്ന് മുറിച്ചാൽ പണി കഴിഞ്ഞു എന്നൊക്കെ ആളുകൾ പറയും.
അങ്ങനെയുള്ള ആളുകൾ ഉണ്ട് എന്ന് പറയുന്നത് വെറുതെയാണ്. സത്യത്തിൽ അങ്ങനെയൊന്നുമില്ല. അന്ധവിശ്വാസങ്ങളാണ്. ഒരിക്കൽ ഒരു ഉദ്ഘാടനത്തിന് പോകാൻ റെഡിയായി ഇരിക്കുകയാണ്. സംഘാടകർക്ക് കാറും കൊണ്ടുവന്നു. വീടിൻറെ മുന്നിലെത്തിയപ്പോൾ ഒരുപാട് ആളുകൾ കാറിൻ്റെ പിൻസീറ്റിൽ കയറി. താനാണ് നാട മുറിക്കുന്നത്.
വിളക്ക് കത്തിക്കുന്നത് മുത്തശ്ശൻ ആണ്. തങ്ങൾ എല്ലാവരുംകൂടി അവിടെയെത്തിയപ്പോൾ ഭയങ്കര ജനം കൂടിയിരിക്കുകയാണ്. അതിനിടയിൽ ആകെ ഉന്തുംതള്ളും ആയി. എപ്പോഴോ ഗ്ലാസ് പൊട്ടി മുത്തശ്ശൻ്റെ തലയിൽ വീഴുകയും ചെയ്തു. അയാളുടെ കൈയൊടിഞ്ഞു. ഉദ്ഘാടനം കഴിഞ്ഞ് അദ്ദേഹത്തെ പിടിച്ചു വണ്ടിയിൽ കയറ്റി. ഈശ്വരാ, ഭഗവതി അപ്പോഴേ താൻ പറഞ്ഞതാണ് ഇങ്ങനെയുള്ളവന്മാരെ കൊണ്ടു വരരുത് എന്ന് അദ്ദേഹം കരഞ്ഞുകൊണ്ട് പറയുകയാണ് അപ്പോൾ. ഇന്നസെൻറ് പറയുന്നു.