മലയാളത്തിലെ പ്രശസ്തനായ അഭിനേതാവ് ആണ് ഹരീഷ് പേരടി. സാമൂഹ്യ മാധ്യമങ്ങളിൽ വളരെ സജീവമാണ് ഇദ്ദേഹം. സാമൂഹ്യ പ്രസക്തമായ വിഷയങ്ങളിൽ അദ്ദേഹം തൻറെ നിലപാടുകൾ അറിയിക്കാറുണ്ട്. എൻറെ നിലപാടുകൾ വെട്ടിത്തുറന്ന് പറയുന്നതിൽ ഇദ്ദേഹത്തിന് യാതൊരു മടിയുമില്ല. ഇതിൻറെ പേരിൽ പലപ്പോഴും ഇദ്ദേഹം വിമർശനങ്ങൾക്ക് ഇരയാകാറുണ്ട്.
ഹരീഷ് പേരടി ഇതൊന്നും കാര്യമാക്കാറില്ല. വിമർശനങ്ങൾക്ക് കടുത്ത മറുപടിയും ഇദ്ദേഹം നൽകാറുണ്ട്. ഇപ്പോൾ ജെൻഡർ ന്യൂട്രൽ യൂണിഫോം, സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തൽ എന്ന വിഷയങ്ങളിൽ പ്രതികരിക്കുകയാണ് ഇദ്ദേഹം. വിവാഹപ്രായം ഉയർത്തിയതിന് പിന്നിൽ കേന്ദ്രത്തിന് ഹിഡൻ അജണ്ട ഉണ്ട് എന്ന് ബൃന്ദാ കാരാട്ട് ആരോപണം ഉന്നയിച്ചിരുന്നു. ആനി രാജയും ഇങ്ങനെ ആരോപണം ഉന്നയിച്ചിരുന്നു.
ഇതിനെതിരെ ഹരീഷ് പേരടി ഒരു ഫേസ്ബുക്ക് കുറിപ്പ് ഇട്ടു. പെൺകുട്ടികൾ പാൻ്റ്സ് ഇടുന്നതിൽ മാത്രമേ ലീഗിനോടും മറ്റു മുസ്ലിം മത സംഘടനകളോടും ഞങ്ങൾക്ക് അഭിപ്രായവ്യത്യാസം ഉള്ളൂ. പാൻ്റ്സ് ഊരുന്നതിൽ ഞങ്ങൾക്ക് ഒരേ അഭിപ്രായമാണ്…? കാരണം പുരോഗമനം എന്ന വാക്കിൻറെ അവകാശം ഞങ്ങളുടെ പേരിൽ മാത്രമാണ്. അത് മറ്റാർക്കും അവകാശപ്പെട്ടതല്ല. ഈങ്കുലാബ് സിന്ദാബാദ്. ലാൽസലാം.
ഇങ്ങനെയാണ് ഇദ്ദേഹം പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ഒരു പ്രത്യേക സമുദായത്തെ മാത്രം ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ നീക്കമെന്ന് ഇവർ ആരോപിച്ചിരുന്നു. പോഷകാഹാരങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങളും ആദ്യം ഉറപ്പാക്കേണ്ടതുണ്ട് എന്നിവർ പറഞ്ഞു. പല കോണുകളിൽനിന്നും ഈ മണ്ടത്തരത്തിന് എതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. വോട്ട് ബാങ്ക് മാത്രം ലക്ഷ്യമാക്കി സ്ത്രീകൾക്ക് ഗുണകരമാവുന്ന ഇത്തരം പുരോഗമനങ്ങൾ അട്ടിമറിക്കരുത് എന്നും സമൂഹത്തിൽ പൊതുവേ പറയുന്നവർ ഉണ്ട്.