ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം അനുഭവം അവള്‍ക്ക് നേരിടേണ്ടതായി വന്നുവെന്നും വെര്‍ബല്‍ റേപ്പ് വരെ ഉണ്ടായെന്നും ജാങ്കോ സ്പേസ് ടിവിയ്ക്ക് നല്കിയ അഭിമുഖത്തിലൂടെ ദിയ പങ്കുവെച്ചു.ജാസ്മിന് റിയലാണ്. ഇവിടെ പലരും ഹൈഡ് ആയിട്ടുള്ള ഐഡിന്റിറ്റിയാണ് വെക്കാറുള്ളത്. എന്നാല്‍ ജാസ്മിന്റെ ജീവിതത്തിലെ ഒന്നും തന്നെ ഇനി തുറന്ന് കാണിക്കാനില്ല. അത്രമാത്രം ഒരു മനുഷ്യന്റെ സ്വകാര്യജീവിതമടക്കം എല്ലാ കാര്യങ്ങളും തുറന്നുക്കാട്ടപ്പെട്ടു. അതൊക്കെ പൊതുവിടത്തില്‍ ചര്‍ച്ചയാവുകയും ചെയ്തു. ജാസ്മിനൊരു സര്‍വൈവറും പോരാളിയുമാണ്.
പക്ഷേ ഇതൊക്കെ ആളുകള്‍ എടുത്ത രീതി വേറെ തരത്തിലാണ്. ശരിക്കും ജാസ്മിനെ വലിച്ചുകീറി ആക്രമിച്ചു. വെര്‍ബല്‍ റേപ്പ് ഉള്‍പ്പെടെ ചെയ്തു. അതൊക്കെ ആളുകള്‍ക്ക് എത്രത്തോളം മനസിലാവുമെന്ന് എനിക്കറിയില്ല. ശരിക്കും അവളെ വലിച്ചിഴച്ച് പിച്ചിച്ചീന്തിയെന്നാണ്’ ദിയ സന പറയുന്നത്.
ഗബ്രിയും ജാസ്്മിനും തമ്മിലുള്ള ബന്ധമെന്താണ് എന്നത് സംബന്ധിച്ച് അവര്‍ക്ക് ക്ലാരിറ്റിയൊന്നുമില്ല. എന്നാല്‍ എനിക്കത് പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള് ഞാനല്ല. അവര്‍ക്കിടയില്‍ നല്ലൊരു ബോണ്ടിംഗ് ഉണ്ടെന്നും ഇമോഷണല്‍ അറ്റാച്ച്മെന്റ് ആണെന്നും തോന്നിയിരുന്നു. ചിലപ്പോഴുള്ള അവരുടെ നോട്ടത്തിലൊക്കെ ഒരു പ്രണയമുണ്ടെന്നൊക്കെ എനിക്ക് തോന്നിയിരുന്നു.
അവര്‍ ഗെയിമിന് വേണ്ടി കളിച്ചതാണെന്ന് എനിക്ക് തോന്നിയില്ല. കാരണം ഞാനും ആ വീടിനകത്ത് നിന്നതാണ്. അവിടെ എത്തുമ്പോള്‍ ആരെങ്കിലും ഒരാള്‍ നമുക്കായി വേണമെന്ന് തോന്നും. അത് പ്രണയമാവണമെന്നല്ല പറയുന്നത്. അപ്പുറത്ത് നില്ക്കുന്ന മത്സരാര്‍ഥിയെ നമുക്ക് വിശ്വസിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. എല്ലാവരും മത്സരിക്കാന്‍ വന്നതാണല്ലോ. അപ്പോള്‍ നമ്മളോട് സ്നേഹം കാണിക്കുന്നത് ഗെയിമിന് വേണ്ടിയാണോ എന്ന തോന്നലാണ് ഉണ്ടാക്കുക എന്നും ദിയ പറയുന്നുണ്ട്.