ജീവിതത്തിൽ ചെയ്തത് പോയ തെറ്റിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് പ്രശസ്ത നടനും സംവിധായകനുമായ ലാൽ. ജീവിതത്തിൽ ചെയ്തിട്ടുള്ള ഏറ്റവും വലിയ തെറ്റ് എന്താണെന്ന് ചോദിച്ചാൽ ഇതായിരിക്കും എന്നാണ് ലാൽ പറയുന്നത്. മാമാട്ടിക്കുട്ടിയമ്മ എന്ന ഫാസിൽ സാറിൻറെ തമിഴ് റീമേക്കാണ് എൻ ബൊമ്മക്കുട്ടിയമ്മാവുക്ക്. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് താൻ എറണാകുളത്ത് വന്ന് വീണ്ടും മദ്രാസിലേക്ക് തിരിച്ചുപോയി. എഡിറ്റിങ്ങിനു വരണ്ട എന്ന് തന്നോട് പറഞ്ഞിരുന്നു.
പ്രൊഡക്ഷൻ വന്നാൽ മതി എന്നാണ് ഫാസിൽ സാർ പറഞ്ഞത്. അതിനാൽ തന്നെ താൻ റൂമിലേക്ക് പോവുകയും ചെയ്തു. അവിടെ പ്രൊഡക്ഷൻ കൺട്രോളർ ലത്തീഫിക്ക ഉണ്ടായിരുന്നു. നിങ്ങൾ രണ്ടുപേരും ഓടി വരുന്ന സീൻ കട്ട് ചെയ്തു കളഞ്ഞു എന്ന് അദ്ദേഹം തന്നെ കണ്ടപ്പോൾ പറഞ്ഞു. അത് അപ്പോൾ തന്നെ വിട്ടുകളയുകയും ചെയ്തു. ഇതിനിടയിൽ ലത്തീഫിക്ക താഴെ പോയി.
ലാലിനോട് ആ സീൻ കട്ടാക്കിയ കാര്യം പറയേണ്ട. പ്രൊജക്ഷൻ ഇടുമ്പോൾ ലാലിൻറെ റിയാക്ഷൻ കാണാമല്ലോ എന്ന് ഫാസിൽ സാർ അദ്ദേഹത്തോട് പറഞ്ഞു. പക്ഷേ അപ്പോഴേക്കും അദ്ദേഹം തന്നോട് ആ കാര്യം പറഞ്ഞു കഴിഞ്ഞിരുന്നു. ഇതിനിടയിൽ അദ്ദേഹം തന്നോട് ആ കാര്യം മറന്നു കളഞ്ഞേക്കാൻ പറഞ്ഞു. ഫാസിൽ സാർ അറിഞ്ഞാൽ കൊല്ലും എന്നാണ് അദ്ദേഹം പറഞ്ഞത്. വൈകുന്നേരം പ്രൊജക്ഷൻ ഇട്ടപ്പോൾ സാർ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
താൻ ഒന്നുമറിയാത്ത ഭാവത്തിൽ ഇരിക്കുകയാണ്. അദ്ദേഹത്തെ ചതിക്കാൻ പോകുന്നതു പോലെ തോന്നിയിരുന്നു മനസ്സിൽ. ആ സീൻ വന്നപ്പോൾ ഹോ എന്ന് താൻ പറഞ്ഞു. അതുകേട്ട് അദ്ദേഹം ചിരിച്ചു. എല്ലാവരും കൂടെ ചിരിക്കുന്നുണ്ടായിരുന്നു. താൻ അദ്ദേഹത്തെ പറ്റിച്ചത് പോലെ തോന്നി. തൻറെ ജീവിതത്തിലെ ഭയങ്കര ഭാരമായി അത് തുടരുകയാണ് എന്ന് ലാൽ പറഞ്ഞു.