മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം നേടി തിളങ്ങിനിൽക്കുകയാണ് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടൻ ബിജുമേനോൻ. മിഖായേലിന്റെ സന്തതികളിൽ അലോഷി എന്ന കഥാപാത്രവുമായിട്ടാണ് ബിജുമേനോൻ മിനിസ്ക്രീനിൽ ചുവടുവെക്കുന്നത്. പിന്നീട് ഈ പരമ്പരക്ക് ഒരു രണ്ടാം ഭാഗം ഉണ്ടായി. എന്നാൽ പുത്രൻ എന്ന പേരിൽ അത് സിനിമയാവുകയാണ് ചെയ്തത്. അതിൽ നായകനായ എത്തുകയായിരുന്നു ബിജു മേനോൻ. പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്ന് പറയാം.
എന്നാൽ ബിജു മേനോൻ നടനായതിനു പിന്നിൽ മറ്റൊരു കഥ കൂടിയുണ്ട്. ബിജു മേനോന്റെ ജേഷ്ഠസഹോദരനാണ് ശ്രീകുമാർ. ബിജുവിന് ഓരോ പുരസ്കാരം കിട്ടുമ്പോഴും തനിക്ക് കിട്ടേണ്ട ഒരു പുരസ്കാരം കൂടി നീ തട്ടിയെടുത്തല്ലേ എന്ന് ആ ചേട്ടൻ തമാശ രൂപേണ പറയും. വർഷങ്ങൾക്കു മുൻപ് മിഖായേലിന്റെ സന്തതികൾ എന്ന പരമ്പരയിൽ പുതുമുഖങ്ങളെ ക്ഷണിച്ചുകൊണ്ട് പരസ്യം വന്നപ്പോൾ അഭിനയമോഹിയായ ശ്രീകുമാർ തൻറെ ചില ചിത്രങ്ങൾ ഉൾപ്പെടുത്തി ഒരു അപേക്ഷ അയച്ചു.
ഫോട്ടോ കണ്ടപ്പോൾ ജൂഡ്, പി എഫ് മാത്യൂസ് എന്ന വ്യക്തികൾക്ക് ശ്രീകുമാറിനെ ഇഷ്ടപ്പെട്ടു. നേരിട്ട് ചെല്ലുവാൻ അവർ ആവശ്യപ്പെട്ടതുപോലെ അദ്ദേഹം തന്റെ അനുജൻ ബിജുവിനെയും സ്കൂട്ടറിൽ ഇരുത്തി സ്ക്രീനിംഗ് ടെസ്റ്റിനു പോയി. ശ്രീകുമാറിനെ പല രീതിയിലും അഭിനയിപ്പിച്ച് തരക്കേടില്ലാത്ത പ്രകടനമാണ് അദ്ദേഹം ചെയ്യുന്നത് എന്ന് അവർ ഉറപ്പുവരുത്തി. എന്നാൽ ഇറങ്ങാൻ നേരം ചൂട് പെട്ടെന്ന് ബിജുവിനെ നോക്കി ചോദിച്ചു താൻ അഭിനയിക്കുമോ എന്ന്. നോക്കാം എന്നു പറഞ്ഞുകൊണ്ട് അവർ പറഞ്ഞ ചിലതൊക്കെ ബിജു ചെയ്തുകൊടുത്തു.
ഇതിനിടയിൽ എപ്പോഴോ ജ്യേഷ്ഠൻ ശ്രീകുമാറിന്റെ മുഖഭാവം മനസ്സിലാക്കി താനൊരു നടനായി എന്നും ബിജുമേനോൻ ആദ്യമായി മനസ്സിലാക്കുകയായിരുന്നു. താൻ ഒഴിവാക്കപ്പെട്ട നിരാശ ഉണ്ടായിരുന്നെങ്കിലും തന്റെ അനുജൻ അതിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്ന് സന്തോഷവും ആ ചേട്ടനു ഉണ്ടായിരുന്നു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മികച്ച സഹധരൻ ഉള്ള പുരസ്കാരം ബിജുമേനോനെ തേടിയെത്തിയത്.