ഈ മാസം തുടക്കത്തിലാണ് ഭീഷ്മപർവ്വം എന്ന ചിത്രം പുറത്തിറങ്ങിയത്. അമൽ നീരദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടിയാണ് ചിത്രത്തിൽ നായകനായി എത്തിയത്. യഥാർത്ഥ 14 വർഷത്തിനു ശേഷം അമലും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രമാണ് ഇത്. ഇതിനുമുൻപ് ബിഗ് ബി എന്ന ചിത്രമാണ് ഇവർ ഒന്നിച്ച് ചെയ്തത്. തീയറ്ററിൽ 100% ആളുകളെ പ്രവേശിപ്പിച്ചു കൊണ്ട് ഒരിടവേളയ്ക്കു ശേഷം നടത്തിയ ആദ്യത്തെ ചിത്രമാണ് ഭീഷ്മപർവം.
മികച്ച ഓളം ആണ് ചിത്രം ബോക്സ് ഓഫീസിൽ ആദ്യ ദിനം മുതൽ ഉണ്ടാക്കിയത്. അതിപ്പോഴും തുടരുകയാണ്. ചിത്രം ഇപ്പോൾ നൂറു കോടി ക്ലബ്ബിൽ ഇടം നേടിയതായി ഒരു ട്രെയിട് അനലിസ്റ്റ് വ്യക്തമാക്കുന്നു. പ്രശസ്ത സിനിമ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ളയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. കോവിഡിനു ശേഷം 100 കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യത്തെ മലയാള ചിത്രമാണ് ഇത്.
കോവിഡ് പ്രതിസന്ധിക്ക് ശേഷം കേരളത്തിലെ തീയേറ്ററുകളിൽ ഇത്രയധികം ആവേശം കൊണ്ടുവന്ന മറ്റൊരു ചിത്രം ഇല്ല എന്നും തിയേറ്റർ ഉടമകൾ തന്നെ മുൻപ് പറഞ്ഞിരുന്നു. പ്രദർശിപ്പിക്കുന്ന ഭൂരിഭാഗം തിയേറ്ററുകളിലും നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശിപ്പിക്കപ്പെടുന്നത്. ഏതാണ്ട് മൂന്നു കോടിക്ക് മുകളിൽ ആദ്യദിനംതന്നെ ചിത്രം നേടിയിരുന്നു. ഇതിനിടയിൽ ഓസ്ട്രേലിയ ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലെ ചിത്രത്തിൻറെ റിലീസ് അവകാശം റെക്കോർഡ് തുകയ്ക്കാണ് വിറ്റുപോയത്. ഒരു മലയാള സിനിമയ്ക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ കോപ്പിറൈറ്റ് തുകയാണ് ചിത്രത്തിന് ലഭിച്ചത് എന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.
ചിത്രം ഇതുവരെ വരെ തിയേറ്റർ, സാറ്റലൈറ്റ്, ഡിജിറ്റൽ റൈറ്റുകളിൽ നിന്നായി ആകെ 115 കോടി രൂപ നേടിയിട്ടുണ്ട്. മമ്മൂട്ടിക്ക് പുറമേ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ തുടങ്ങിയ നീണ്ട താരനിര ചിത്രത്തിലുണ്ട്. അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. ആൻസി ചന്ദ്രനാണ് ഛായഗ്രഹകൻ. സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം. ഏപ്രിൽ ഒന്നുമുതൽ ചിത്രം ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ റിലീസ് ചെയ്യും.