കേരളത്തിൽ ഏറെ വിവാദം സൃഷ്ടിച്ച കേസ് ആണ് വിജയ് പി നായർ എന്ന ഒരു യൂട്യൂബർ ഒരുകൂട്ടം സ്ത്രീകളുടെ കയ്യേറ്റത്തിന് വിധേയമായ സംഭവം. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, റിയാലിറ്റി ഷോയിലൂടെ പ്രസിദ്ധയായ ദിയ സന എന്നിവർ അടക്കമുള്ള സംഘമാണ് ഇയാളെ കയ്യേറ്റം ചെയ്തത്.
ഒരുപാട് ആളുകൾ ആണ് ഈ സംഭവത്തെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചും കൊണ്ടും രംഗത്തെത്തിയത്. നിയമത്തിൽ നിന്നും തക്കതായ പരിരക്ഷ ലഭിക്കാത്തത് കൊണ്ടാണ് സ്ത്രീകൾക്ക് നിയമം കയ്യിലെടുക്കേണ്ടി വന്നത് എന്നാണ് ഇവരെ അനുകൂലിക്കുന്നവർ പറയുന്ന വാദം. പക്ഷേ എന്തിൻറെ പേരിലായാലും നിയമം കയ്യിലെടുക്കാൻ ആർക്കും അവകാശമില്ല എന്നാണ് ഇവരെ എതിർക്കുന്നവർ പറയുന്നത്. ഇവർ പോലീസിനെ സമീപിക്കണം ആയിരുന്നു എന്നാണ് ഇവരുടെ വാദം.
സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ ഒന്നും വെച്ചുപൊറുപ്പിക്കില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഈ സംഭവത്തെ പരാമർശിക്കാതെ പറഞ്ഞിരുന്നു. കയ്യേറ്റം ചെയ്ത സ്ത്രീകൾക്ക് പൂർണപിന്തുണയുമായി ആരോഗ്യമന്ത്രി കെ കെ ശൈലജയും രംഗത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ ഇവരെ പൂർണമായി കയ്യൊഴിയുന്ന നിലപാട് ആണ് കേരള സർക്കാർ എടുത്തിരിക്കുന്നത്.
യൂട്യൂബറെ കയ്യേറ്റം ചെയ്തു എന്ന കുറ്റത്തിന് സ്ത്രീകൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവർ ഈ കേസിൽ നിന്നും ജാമ്യം ലഭിക്കുന്നതിനുവേണ്ടി കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി കേരള സർക്കാരിൻറെ അഭിപ്രായം ആയാഞ്ഞിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ ആണ് സർക്കാർ നിലപാട് മാറ്റിയത്. ഇവരുടെ ജാമ്യ അപേക്ഷ എതിർക്കും എന്നാണ് ഇപ്പോൾ സർക്കാരിൻറെ നിലപാട്.