ഗുജറാത്തിലെ വഡോദരയിലെ ഒരു ഭക്ഷണശാലയിൽ ബീഫ് അടങ്ങിയ സമൂസ വിൽപന നടത്തുന്നതായി പോലീസ് കണ്ടെത്തിയതിനെ തുടർന്ന് തിങ്കളാഴ്ചയാണ് ഉടമകളെ അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വഡോദരയിലെ പാനിഗേറ്റ് ഏരിയയിലെ ഹുസൈനി സമൂസ കേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ 113 കിലോ ഇറച്ചി പിടികൂടി. തുടർന്ന് ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചപ്പോഴാണ് പശുവിൻ്റെ ഇറച്ചിയാണെന്ന് സ്ഥിരീകരിച്ചത്.ചോദ്യം ചെയ്യലിൽ ഇമ്രാൻ ഖുറേഷി തങ്ങൾക്ക് ബീഫ് നൽകിയിരുന്നതായി ഉടമകൾ വെളിപ്പെടുത്തി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഖുറേഷിയെ അറസ്റ്റ് ചെയ്തു.
പശുവിൻ്റെ മാംസം ഉപയോഗിച്ച് ചിലർ വീട്ടിൽ നിന്ന് സമൂസ വിൽക്കുന്നതായി വിവരം ലഭിച്ചതായും 61 കിലോ തയ്യാറാക്കിയ സമൂസ, 113 കിലോ ബീഫ്, 152 കിലോ സമൂസ എന്നിവ പിടിച്ചെടുത്തതായും വഡോദര ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പന്ന മോമയ പറഞ്ഞു. ഞങ്ങൾ മെറ്റീരിയൽ ഫോറൻസിക് ലാബിലേക്ക് അയച്ചു, അത് പശുവിൻ്റെ മാംസമാണെന്ന് സ്ഥിരീകരിച്ചു.