ഗോദ എന്ന സിനിമയുടെ കഥ പറയാൻ പോയപ്പോഴാണ് താനും ടോവിനോയും പരിചയപ്പെട്ടത് എന്നാണ് ബേസിൽ പറയുന്നത്. വാട്സാപ്പിൽ സ്റ്റിക്കർ അയച്ചു കളിക്കുന്ന കുട്ടികൾ ആണ് തങ്ങളെന്ന് ബേസിൽ പറയുന്നു. ചിലപ്പോൾ അതായിരിക്കും കെമിസ്ട്രിയുടെ രഹസ്യം. സൂപ്പർ ഹീറോ യ്ക്ക് വേണ്ടി ബോഡി ഉണ്ടാക്കുവാനും അത് നിലനിർത്തുവാനും അദ്ദേഹം വളരെ കഷ്ടപ്പെട്ടു. വളരെ ഡെഡിക്കേറ്റഡ് ആണ് അവൻ.
ആദി ലോക്ക് ഡൗൺ സമയത്ത് ഇളവ് വന്നപ്പോൾ 40 ദിവസം ഫൈറ്റ് ഷൂട്ടിംഗ് പ്ലാൻ ചെയ്തു. അതിനുവേണ്ടി ട്രെയിനർകൊപ്പം ഫൈറ്റ് പ്രാക്ടീസ് തന്നെയായിരുന്നു അവൻ. ഓരോ ദിവസവും പുതിയ പുതിയ ടെക്നിക് പഠിക്കും. അത് വീഡിയോ വച്ച് ഷൂട്ട് ചെയ്ത് അവൻ തനിക്ക് അയച്ചു തരും. വെടിവെച്ച് ബലൂൺ പൊട്ടിക്കുന്നതും വളയം എറിയുന്നതും ഒക്കെ അവൻ സ്വന്തം പ്രാക്ടീസ് ചെയ്തിട്ടാണ്.
ഇടയ്ക്കൊക്കെ ആവേശംമൂത്ത് പുരപ്പുറത്തുനിന്നു് ശരിക്കും ചാടിയാലോ എന്നൊക്കെ ചോദിക്കും. അത്രയും ഡെഡിക്കേറ്റഡ് ആണവൻ. മിന്നലിൽ നിന്നും ജസ്റ്റ് എസ്കേപ്പ് ആയി പോയിട്ടുണ്ട് എന്ന് ബേസിൽ പറയുന്നു. ഗോദ എന്ന ചിത്രത്തിൻറെ പ്രമോഷൻ പരിപാടിക്കിടെ താനും, ടോവിനോയും, വാമികയും ഹോട്ടൽ ബാൽക്കണിയിൽ സംസാരിച്ചു നിൽക്കുകയാണ്.
പെട്ടെന്ന് ഒരു മിന്നൽ വന്നു. ബാൽക്കണിയിലെ ഹാൻഡ് റെയിലിൽ ഒരു സ്പാർക്ക്. പിന്നെ നോക്കുമ്പോൾ ടോവിനോ അവിടെ ഇല്ല. മിന്നൽ പോലെ അവൻ പാഞ്ഞു കളഞ്ഞു. ബേസിൽ പറയുന്നു.