മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അശ്വതി ശ്രീകാന്ത്. അടുത്തിടെ ആയിരുന്നു താരത്തിന് രണ്ടാമത്തെ പെൺകുഞ്ഞ് ജനിച്ചതു. ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്നെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തുകയാണ് അശ്വതി. ഭർത്താവ് ശ്രീകാന്തുമായുള്ള പ്രണയത്തെക്കുറിച്ച് മുൻപ് കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. “പ്ലസ് വൺ പഠിക്കുന്ന സമയത്ത് എൻറെ സീനിയറായിരുന്നു അപ്പു എന്ന ശ്രീകാന്ത്. പ്ലസ് ടു പഠിക്കുന്ന സമയത്ത് ആയിരുന്നു പരസ്പരം പ്രണയം തുറന്നുപറഞ്ഞത്. മൂന്നാമത്തെ വർഷമായിരുന്നു പ്രണയം വീട്ടിൽ പോകുന്നത്. ഇനി ഒരു ബന്ധവുമുണ്ടാവില്ല എന്ന് അമ്മയുടെ തലയിൽ തൊട്ടു സത്യം ചെയ്തു. പിന്നീട് ഒന്നരവർഷം ഒരു സ്വയംപ്രഖ്യാപിത ബ്രേക്ക് ആയിരുന്നു ഞങ്ങൾ തമ്മിൽ. ഞാൻ കോട്ടയത്ത് എംബിഎ പഠിക്കുന്ന സമയം ഒരുദിവസം കൂട്ടുകാരിയുടെ നമ്പർ തപ്പിയെടുത്ത് ശ്രീ എന്നെ വിളിച്ചു. ക്ലാസ്മേറ്റ്സ് സിനിമ റിലീസ് ആയ സമയമായിരുന്നു അത്. അങ്ങനെ ആ തിയേറ്ററിൽ വച്ച് വീണ്ടും കണ്ടു” – അശ്വതി പറയുന്നു.
ഈ സിനിമ ഇവരുടെ പ്രണയ ജീവിതത്തിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നതാണ് സത്യം. “സിനിമയിൽ കാത്തിരുന്ന പെണ്ണല്ലേ, കാലമേറെ ആയില്ലേ എന്ന പാട്ട് കേട്ടപ്പോൾ കൂടെ ഞങ്ങളും കരഞ്ഞുപോയി. അങ്ങനെയാണ് പ്രേമം സീരിയസ് ആണ് എന്ന് മനസ്സിലായത്. എല്ലാവരെയും കൊണ്ട് നല്ലത് പറയിപ്പിച്ചു വിവാഹം കഴിക്കണം എന്ന് ഞങ്ങൾക്ക് വാശിയായി. ദുബായിൽ സ്വന്തം ബിസിനസ് വിജയിപ്പിച്ച ശേഷമാണ് ശ്രീ വിവാഹ ആലോചനയുമായി വീട്ടിൽ വന്നത്” – അശ്വതി പറയുന്നു. അങ്ങനെയാണ് ഇരുവരുടെയും വിവാഹം കഴിയുന്നത്. വിവാഹം കഴിഞ്ഞു നാലാമത്തെ മാസമായിരുന്നു അശ്വതി ആദ്യമായി ഗർഭിണിയാവുന്നത്.
കൃത്യമായി പറഞ്ഞാൽ പ്ലാൻ ചെയ്ത് ഗർഭം ധരിക്കാനുള്ള സമയം ഒന്നും താരത്തിന് കിട്ടിയിരുന്നില്ല. 26 വയസ്സ് മാത്രമായിരുന്നു താരത്തിന് അന്ന് പ്രായം. ശ്രീകാന്തിന് ആവട്ടെ 27 വയസ്സും. പാരൻ്റിങ് എന്ന വിഷയത്തെ കുറിച്ചും പ്രഗ്നൻസി എന്ന വിഷയത്തെ കുറിച്ചും വലിയ ധാരണകൾ ഒന്നും ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ ധാരാളം ആശങ്കകളും ടെൻഷനും ഉണ്ടായിരുന്നു എന്നാണ് താരം പറയുന്നത്. ഷുഗർ ബിപിയും എല്ലാം താനേ ഉയർന്നു. അതിനൊപ്പം നീര് വേദനയും. ഗർഭപാത്രത്തിനുള്ളിൽ കുട്ടിയുടെ കിടപ്പ് ശരിയല്ല എന്നായിരുന്നു ഡോക്ടർമാർ ആദ്യം പറഞ്ഞിരുന്നത്. അതുകൊണ്ട് സിസേറിയൻ വേണ്ടിവരും എന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. രണ്ടുപേർക്കും ദുബായിൽ ആയിരുന്നു ജോലി. അതുകൊണ്ട് പ്രസവം അവിടെ മതി എന്നായിരുന്നു ആദ്യം പ്ലാൻ ചെയ്തത്. എട്ടര മാസം കഴിഞ്ഞപ്പോൾ ആയിരുന്നു ശ്രീകാന്തിൻ്റെ അമ്മ ഇവരുടെ അടുത്തേക്ക് പോയത്.
ഡെലിവറി ഡേറ്റിന് 10 ദിവസം മുൻപായിരുന്നു അവസാനത്തെ ചെക്കപ്പ് നടന്നത്. പരിശോധിച്ചപ്പോൾ അതുവരെ പൊസിഷൻ ശരിയല്ല എന്ന് പറഞ്ഞിരുന്ന കുഞ്ഞിൻറെ തലയൊക്കെ താഴേക്കു വന്നു പുറത്തേക്കു വരാനുള്ള ഒരുക്കത്തിലായിരുന്നു എന്ന് കണ്ടു. അങ്ങനെ നേരെ ലേബർ റൂമിലേക്ക് പോകുവാൻ പറഞ്ഞു. അതൊരു പാക്കിസ്ഥാനി ഡോക്ടറായിരുന്നു. ഭാഷ ഒരു വലിയ പ്രശ്നമായിരുന്നു. ചുറ്റിലും ഒരു മലയാളിയെ പോലും കണ്ടില്ല. അസ്വസ്ഥത തോന്നുമ്പോൾ ഇംഗ്ലീഷ് അല്ലാതെ ഒരക്ഷരം പറഞ്ഞാൽ അവർക്ക് ഒന്നും മനസ്സിലാവില്ല. അങ്ങനെ ഏകദേശം നാലഞ്ച് മണിക്കൂർ കഴിഞ്ഞപ്പോൾ ആയിരുന്നു പത്മ പുറത്തുവന്നത് – അശ്വതി പറയുന്നു.