മലയാളികളുടെ പ്രിയ നടനാണ് അശോകൻ.ആദ്യ സിനിമയിൽ തനിക്ക് നഷ്ടമായ ദേശിയ അവാർഡിനെ കുറിചാണ് ഇപ്പോൾ ചർച്ചയാവുന്നത്.1978ല്‍ പത്മരാജന് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പെരുവഴിയമ്ബലം. ചിത്രത്തിലെ അഭിനയത്തിന് അശോകന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം ലഭിക്കേണ്ടതായിരുന്നു എന്നാല്‍ പ്രായം കാരണമാണ് ലഭിക്കാതിരുന്നത് എന്നാണ് അശോകന്റെ യൂട്യൂബ് ചാനലില്‍ രാധ പത്മരാജന് പറയുന്നത്.
“അന്ന് ഞാന്‍ പ്രീഡിഗ്രി വിദ്യര്‍ത്ഥിയായിരുന്നു. അഭിനയത്തോട് അന്ന് വലിയ താല്പര്യമോ അറിവോ ഉണ്ടായിരുന്നില്ല. ഒരു പാട്ടുകാരനായിരുന്നു. ചേട്ടനാണ് അഭിനയത്തില്‍ പ്രോത്സാഹിപ്പിച്ചത്. ആ പടത്തില്‍ അഭിനയിക്കുമ്ബോള്‍ അശോകന് 17 വയസായിരുന്നു” എന്നാണ് പത്മരാജനും അശോകനും എന്ന സെക്ഷനില്‍ അശോകന് പറയുന്നത്.”അന്ന് പ്രായത്തിന്റെ കാര്യത്തിലാണ് അശോകന് അവാര്‍ഡ് നഷ്ടമായത്. 17 വയസായിരുന്നു അശോകന്. ബാലനടനുമല്ല, സീനിയര്‍ നടനുമല്ല എന്ന നിലയ്ക്ക് അവസാനം അവാര്‍ഡ് തള്ളിപ്പോവുകയായിരുന്നു” എന്നാണ് രാധ പത്മരാജന്റെ വാക്കുകള്‍.
മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച പത്മരാജന്റെ തന്നെ 13 ലക്കമുള്ള ഒരു ചെറു നോവലിന്റെ ദൃശ്യാവിഷ്ക്കാരം ആയിരുന്നു പെരുവഴിയമ്ബലം സിനിമ. ഭരത് ഗോപി, കെപിഎസി ലളിത, അസീസ്, ജോസ് പ്രകാശ്, സുകുമാരി, അടൂര്‍ ഭവാനി, കൃഷ്ണന് കുട്ടി നായര്‍ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.