ഗതാഗത മന്ത്രി കെബി ഗണേഷ്കുമാറും മുന്‍മന്ത്രി ആന്റണി രാജുവും തമ്മിലുള്ള ഭിന്നത പരസ്യമായിരിക്കുകയാണ്.അഥെ സമയം ആന്റണി രാജു പരസ്യമായി രംഗത്തെത്തി.പുതിയ ഇലക്ട്രിക് ബസുകൾ തന്റെ കുഞ്ഞാണെന്ന് അദ്ദേഹം പറഞ്ഞു.ഫ്ലാഗോഫിന് വരുന്നത് രണ്ടാം അച്ഛനാണോ എന്ന് അറിയില്ല.പുത്തരിക്കണ്ടത്ത് പരിപാടി നടത്തുമെന്നായിരുന്നു അറിയിച്ചത്.പിന്നീട് വട്ടിയൂർക്കാവ് മണ്ഡലത്തിലേക്ക് മാറ്റി.പരിപാടിയിലേക്ക് ക്ഷണിക്കാത്തതിൽ വിഷമമില്ല.ബസ് നിരത്തിലിറങ്ങുമ്പോൾ ഒരച്ഛന്റെ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.ഉദ്ഘാടനത്തിന് ഒരു മണിക്കൂർ മുൻപ് ആൻ്റണി രാജു ബസ് സന്ദർശിച്ചു.
അതെ സമയം അന്ന് ഗണേഷ്കുമാർ പറഞ്ഞ വാദത്തെ പിന്തുണച്ച് കെഎസ്ആർടിസിയിലെ കോൺഗ്രസ് തൊഴിലാളി സംഘടന ടിഡിഎഫ് രംഗത്ത് വന്നതും വലിയ ചർച്ച ആയിരുന്നു.ഇലക്ട്രിക് ബസ് ലാഭകരമെന്ന വാദം തെറ്റാണ് .ഒരു ഇലക്ട്രിക് ബസിന്റെ വില 94ലക്ഷം വരും .15വർഷം കൊണ്ട് പണം തിരിച്ച് അടയ്ക്കുമ്പോൾ ഒരു ബസിന് 1.34 കോടി രൂപ ആകും .ബാറ്ററി മാറാൻ മാത്രം 15 വർഷത്തിനിടെ 95ലക്ഷം രൂപ ചെലവ് ഉണ്ട്. മാനേജ്മെന്റ് കണക്ക് അനുസരിച്ച് ഒരു ബസിന്റെ ഒരു ദിവസത്തെ വരവ് 6,026 രൂപയാണ്,ചെലവ് 4,753 രൂപ .ചെലവിൽ ബസിന്റെ തിരിച്ചടവും ബാറ്ററി മാറുന്ന ചിലവും ഉൾപ്പെടുത്തിയിട്ടില്ല .ഈ ചെലവുകൾ കെഎസ്ആർടിസി ആണ് വഹിക്കുന്നത്, ലാഭം പോകുന്നത് സ്വിഫ്റ്റ് കമ്പനിക്കും .ഇലക്ട്രിക് ബസിന്റെ പർച്ചേഴ്സ് ഓർഡർ പുറത്തുവിട്ടിട്ടില്ല .ടെണ്ടര്‍, ഓർഡർ വിവരങ്ങളും പുറത്തുവിടണം. .ഇത് മറച്ചുവെച്ചിരിക്കുന്നത് ദുരൂഹമാണെന്നും ടിഡിഎഫ് പ്രസിഡണ്ട് എം വിന്‍സന്റ് എംഎല്‍എ പറഞ്ഞു.