ഇന്ത്യൻ സിനിമ ലോകത്തെ ഞെട്ടിച്ചുകൊണ്ട് സംഭവിച്ച രണ്ട് മരണങ്ങളാണ് ഇർഫാൻ ഖാന്റെയും നടൻ ഋഷി കപ്പൂറിന്റെയും.. ഇപ്പോഴും താരങ്ങൾ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിൽ ചില വിവാദങ്ങളും ചർച്ച യാകുകയാണ്. നടിയും രൺവീർ കപ്പൂറിന്റെ ഭാവി വധുവുമായ ആലിയ ഭട്ടിനെതിരെയാണ് വിമർശനങ്ങൾ ഉയരുന്നത്..
ഋഷി കപൂറിന്റെ ശവസംസകര ചടങ്ങിനിടെ താരം കയ്യിൽ മൊബൈൽ ഫോൺ പിടിച്ചിരുന്നു. ഇത് സമ്പത്തിച്ച് നിരവധി ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പടർന്ന് പിടിക്കുകയും താരത്തിന് നേരെ നിരവധി വിമർശങ്ങൾ ഉയരുകയും ചെയ്തു. പക്ഷെ അതിനു പിന്നിലെ സത്യം വെളിപ്പെടുത്തി ആലിയ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
എന്നാല്‍ ലോക്ഡൗണ്‍ കാലത്ത് ശവസംസ്ക്കാര ചടങ്ങില്‍ എത്താന്‍ കഴിയാതിരുന്ന ഋഷി കപൂറിന്റെ മകള്‍ റിധിമയ്ക്ക് അച്ഛന്റെ അന്ത്യകര്‍മ്മങ്ങള്‍ കാണാനായിരുന്നു ആലിയ ഫോണ്‍ ഉപയോഗിച്ചത് എന്നതായിരുന്നു സത്യാവസ്ഥ. ഡല്‍ഹിയിലാണ് റിധിമയും കുടുംബവും താമസിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പൊലീസ് പ്രത്യേക യാത്രാ അനുമതി നല്‍കിയെങ്കിലും സംസ്കാരത്തിനെത്താന്‍ റിധിമയ്ക്കായില്ല. അതിനാലാണ് സംസ്കാരചടങ്ങുകള്‍ തത്സമയം റിധിമയെ കാണിക്കുവാന്‍ ഫോണുമായി ആലിയ എത്തിയത്. ലോക്ക്ഡൗണ്‍ നിബന്ധനകള്‍ പാലിച്ചുകൊണ്ട് 20 പേര് മാത്രമാണ് റിഷി കപൂറിന്റെ സംസ്കാരചടങ്ങുകളില്‍ പങ്കെടുത്തത്. സഹോദരന് രണ്‍ധീര്‍ കപൂറിന്റെ മകള്‍ കരീന, ഭര്‍ത്താവ് സെയ്ഫ് അലിഖാന്, ആലിയ ഭട്ട്, അഭിഷേക് ബച്ചന്, അനില്‍ അംബാനി എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.