2019 വർഷത്തിലായിരുന്നു എലത്തൂർ സ്വദേശി അജിത്ത്, സൈക്കിളിൽ കോഴിക്കോട് നിന്നും ആസാം മേഘാലയ വഴി സിംഗപ്പൂർ വരെ പോയത്. സൈക്കിളിൽ ലോകം കറങ്ങാൻ പോയ അജിത്തിന് വധുവായി എത്തിയത് ആസാമിൽ നിന്നും ഒരു പെൺകുട്ടിയാണ്. ആസാമിലെ ജഗിറോഡ് സ്വദേശിയാണ് നമിത ശർമ. തിരുവങ്ങൂർ നരസിംഹ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. അക്ഷരാർത്ഥത്തിൽ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയെ ഓർമ്മിപ്പിക്കുന്ന വിധമാണ് അജിത്തിൻ്റെ ജീവിതം.
2019 വർഷം ഓഗസ്റ്റ് മാസത്തിൽ ആയിരുന്നു കോഴിക്കോട് നിന്നും സിംഗപ്പൂർ വരെ സൈക്കിൾ യാത്ര ചെയ്യുവാൻ എലത്തൂർ പാറമ്മൽ കാനങ്ങോട്ട് അജിത്ത് തീരുമാനിച്ചത്. ഈ യാത്രക്കിടെ ആയിരുന്നു ആസാമിലെ ജഗിരോട് എന്ന പ്രദേശത്ത് എത്തിച്ചേർന്നത്. അവിടെ നിന്ന് ജീജുവിനെയും ഭാര്യ ദാദിയേയും പരിചയപ്പെട്ടു. ഈ കുടുംബവുമായി അടുത്ത ബന്ധമായിരുന്നു അജിത്തിന് ഉണ്ടായിരുന്നത്. കൊവിഡ് കാലത്ത് സ്കൂളിൽ പോവാൻ വാഹനം ഇല്ലാത്തതുകൊണ്ട് ജിജുവിൻ്റെ മകൾക്ക് സഞ്ചരിക്കുവാൻ ഒരു സൈക്കിളുമായി ആയിരുന്നു കഴിഞ്ഞ വിഷുക്കാലത്ത് അജിത്ത് ആസാമിൽ പോയത്. ജിജുവും ദാദിയും എന്തുകൊണ്ടാണ് അജിത് വിവാഹം കഴിക്കാത്തത് എന്ന് ചോദിച്ചു. യാത്രചെയ്യുവാൻ ഇഷ്ടമുള്ള ഒരാളെ വിവാഹം കഴിക്കാനാണ് തനിക്ക് ആഗ്രഹം എന്ന അജിത്ത് പറഞ്ഞു. ഇത് അറിഞ്ഞ ജിജുവും ദാദിയും അജിത്തിന് പെണ്ണ് ആലോചിച്ചു തുടങ്ങി. ഒന്ന് രണ്ട് മാസം കൊണ്ട് നിരവധി വിവാഹാലോചനകൾ കൊണ്ടുവന്നു. ഓൺലൈൻ ആയിട്ട് ആയിരുന്നു പെണ്ണുങ്ങൾ എല്ലാം നടന്നത്.
യാത്രകൾ ചെയ്യാൻ ഇഷ്ടമാണോ എന്നായിരുന്നു പെൺകുട്ടി നമിതയുടെ അജിത് ആദ്യം ചോദിച്ചത്. കയ്യിൽ പണമുണ്ടെങ്കിൽ ലോകം മുഴുവൻ ചുറ്റിക്കറങ്ങാൻ ആഗ്രഹമുണ്ട് എന്നായിരുന്നു പെൺകുട്ടിയുടെ മറുപടി. യാത്രക്കൊരുങ്ങുമ്പോൾ നോ പറയാതെ കൂടെ പോകണം എന്നു മാത്രമായിരുന്നു അജിത്ത് മുന്നോട്ടുവെച്ച കണ്ടീഷൻ. പെൺകുട്ടി ഇത് സന്തോഷത്തോടെ അംഗീകരിക്കുകയും ചെയ്തു. പിന്നീട് ഇരു വീട്ടുകാർക്കും ഇടപെട്ടതോടെ കല്യാണം ഉറപ്പിക്കുകയായിരുന്നു.
അടുത്ത ലോക്ക് ഡൗണിന് മുമ്പ് പെൺകുട്ടിയെ നാട്ടിലേക്ക് കൂട്ടികൊണ്ടു വരണം എന്നായിരുന്നു അജിത്തിൻ്റെ അമ്മ രാഗിണി ആവശ്യപ്പെട്ടത്. കുടുംബശ്രീയിൽ നിന്നും ലോണെടുത്ത് അജിത്തിന് കൈമാറുകയും ചെയ്തു അമ്മ. അങ്ങനെ അജിത്തും സുഹൃത്ത് സന്ദീപും ഓഗസ്റ്റ് പതിനേഴാം തീയതി ആസാമിലേക്ക് ഫ്ലൈറ്റ് കയറി. ഓഗസ്റ്റ് 19ന് നമിതയെ കൂട്ടി നാട്ടിലേക്ക് വന്നു.
അത്യാവശ്യം മലയാളവും പഠിച്ചിട്ടുണ്ട് കുട്ടി. അമ്മ, അച്ഛൻ, പോയി വരാം, ചായ കുടിച്ചു – എന്നൊക്കെയുള്ള അത്യാവശ്യം വാക്കുകളാണ് നമിത പഠിച്ചത്. അമ്മായിയച്ഛനും അമ്മായിഅമ്മയും ആകട്ടെ ഇപ്പോൾ ഹിന്ദി പഠിക്കുന്ന തിരക്കിലാണ്. ഇപ്പോൾ ആംഗ്യഭാഷയിൽ ആണ് നമിതയും ഭർത്താവിൻറെ വീട്ടുകാരും തമ്മിൽ സംസാരിക്കുന്നത് എന്ന് അജിത്ത് പറയുന്നത്. “ഭാഷയല്ല, സ്നേഹം ആണല്ലോ പ്രധാനം” – അജിത് കൂട്ടിച്ചേർത്തു. കോഴിക്കോട് ഗിയർ ജംഗ്ഷൻ സൈക്കിൾ കടയിലെ മെക്കാനിക്ക് കൂടിയാണ് അജിത്ത്.
ജനങ്ങള്‍ക്ക് സുഖ ജീവിതം സമ്മാനിച്ച്, വികസിതമായ ഇന്ത്യയെ ജനങ്ങളുടെ കൈകളിലേല്‍പ്പിച്ച് താന്‍ മടങ്ങുമെന്ന് മോദി പറഞ്ഞു. പാട്നാ സാഹിബ് ഗുരുദ്വാരയില്‍…
ഗബ്രിയുടെ പുതിയ അഭിമുഖമാണ് ശ്രദ്ധേയമാവുന്നത്.ഇപ്പോഴിതാ ജാസ്മിനുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗബ്രി.മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്ബ്രി മനസ് തുറന്നത്. വിവാഹം…
ബിഗ്ബോസിൽ ജാസ്മിനെ ഇഷ്ടമാണ് എന്നാൽ റിലേഷനിലാവാനോ വിവാഹം ചെയ്യാനോ പറ്റില്ലെന്ന് ഗബ്രിയും പറഞ്ഞിരുന്നു. ഇവർ തമ്മിൽ പ്രണയത്തിലാണോ എന്ന് മറ്റ്…
വഴക്ക് എന്ന സിനിമയുടെ റിലീസ് തടഞ്ഞെന്ന ആരോപണത്തിന് പിന്നാലെ ടൊവിനോ നൽകിയ വിശദീകരണത്തിന് മറുപടിയുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ.…
അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഒരു അച്ഛനെ കുറിച്ച് 2017ൽ യാസിർ എരുമപ്പെട്ടി എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇത്തവണയും പത്താം ക്ലാസ്…
ഇനിയുള്ള ദിനങ്ങൾ മത്സരാർത്ഥികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അത് പോലെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാണ് വീക്കന്റ് എപ്പിസോഡ്. കഴിഞ്ഞ ദിവസത്തെ…